നിലന്പൂർ: നിലന്പൂരിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ 16 യുവതീയുവാക്കളുടെ നേതൃത്വത്തിൽ ശിങ്കാരിമേളം പരിശീലനം പൂർത്തീകരിച്ചു. പൊതുവേദികളിൽ വിവിധ തരത്തിലുളള സംഗീതാത്മക താളത്തോടു കൂടി ശിങ്കാരിമേളം അവതരിപ്പിക്കാൻ പരിശീലനം പൂർത്തീകരിച്ച ഗ്രൂപ്പിന് ആവശ്യമായ വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. ജഐസ്എസിന്റെ നേതൃത്വത്തിൽ നബാർഡ് ധനസഹായത്തോടു കൂടി നടപ്പാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായാണ് ’ആട്ടം’ എന്ന പേരിൽ ശിങ്കാരിമേളം ഗ്രൂപ്പ് രൂപീകരിച്ചത്. മൂന്നു വർഷം കൊണ്ടു 375 ആദിവാസി കുടുംബങ്ങൾക്ക്
ചുരുങ്ങിയത് പ്രതിവർഷം രണ്ടു ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നബാർഡ് പദ്ധതി രൂപകൽപ്പന ചെയ്തത്. വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം നബാർഡ് ജനറൽ മാനേജർ ഡോ. ആർ. ശങ്കർ നാരായണൻ നിർവഹിച്ചു.
നബാർഡ് ജില്ലാ മാനേജർ എ. മുഹമ്മദ് റിയാസ്, സ്എസ് ഡയറക്ടർ വി. ഉമ്മർകോയ, വില്ലേജ് ആസൂത്രണ സമിതി ചെയർമാൻ പി. സുരേന്ദ്രൻ, കെ. നിഖിൽ, സി.ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
18ന് ശിവരാത്രി ദിനത്തിൽ അരങ്ങേറ്റത്തോടെ ആട്ടം പൊതുവേദിയിൽ സജീവമാകും.
ചുരുങ്ങിയത് പ്രതിവർഷം രണ്ടു ലക്ഷം രൂപയെങ്കിലും വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നബാർഡ് പദ്ധതി രൂപകൽപ്പന ചെയ്തത്. വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം നബാർഡ് ജനറൽ മാനേജർ ഡോ. ആർ. ശങ്കർ നാരായണൻ നിർവഹിച്ചു.
നബാർഡ് ജില്ലാ മാനേജർ എ. മുഹമ്മദ് റിയാസ്, സ്എസ് ഡയറക്ടർ വി. ഉമ്മർകോയ, വില്ലേജ് ആസൂത്രണ സമിതി ചെയർമാൻ പി. സുരേന്ദ്രൻ, കെ. നിഖിൽ, സി.ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
18ന് ശിവരാത്രി ദിനത്തിൽ അരങ്ങേറ്റത്തോടെ ആട്ടം പൊതുവേദിയിൽ സജീവമാകും.