തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റുകളുടെ മറവിൽ മെഡിക്കൽ സ്റ്റോറുകളിൽനിന്നു കുത്തിവയ്പ് മരുന്നുകളും മറ്റും വ്യാപകമായി വാങ്ങുന്നതിനു പിന്നിൽ ലഹരിസംഘങ്ങളെന്നു സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഈ തട്ടിപ്പിനായി ആശുപത്രികൾ കേന്ദ്രീകരിച്ചു യുവാക്കളുടെ വൻ സംഘം പ്രവർത്തിക്കുന്നതായാണു സൂചന.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ നഗരത്തിലെ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയ ആളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. 20 ഡോസ് മരുന്നു വാങ്ങാനാണ് ഇയാൾ കുറിപ്പടിയുമായി എത്തിയത്. ഇത്രയും മരുന്ന് ഒന്നിച്ചെഴുതിയതു കണ്ട മെഡിക്കൽ സ്റ്റോർ ജീവനക്കാർക്ക സംശയംതോന്നി ചോദ്യം ചെയ്തപ്പോഴാണു ഇയാൾ തന്ത്രപൂർവം രക്ഷപ്പെട്ടത്.
ആശുപത്രിയിലെ കൗണ്ടറിൽനിന്നു വ്യാജപ്പേരിൽ ഒപി ടിക്കറ്റ് വാങ്ങിയശേഷം ഇതിൽ ആവശ്യമായ മരുന്നുകൾ കുറിച്ചാണു തട്ടിപ്പു നടത്തുന്നത്. പല മരുന്നുകളും സെഡേഷനായി ഉപയോഗിക്കുന്നവയാണ്. മുന്പും ഇത്തരത്തിൽ വ്യാജമായി മരുന്ന് കരസ്ഥമാക്കുന്നതായി ജില്ലാ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻതന്നെ തൊടുപുഴ പോലീസിനെ വിവരമറിയിക്കുകയും പിന്നീട് രേഖാ മൂലം പരാതി നൽകുകയും ചെയ്തെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
ഒപിയിൽ നിറയെ രോഗികൾ ക്യൂവിൽ നിൽക്കുന്പോഴാണു സംഘം തട്ടിപ്പിനെത്തുന്നത്. കൗണ്ടറിൽ നിന്നു ഒപി ടിക്കറ്റ് വാങ്ങിയശേഷം ഡോക്ടർമാരെ കാണാനെന്ന വ്യാജേന രോഗികൾ ഇരിക്കുന്ന ഭാഗത്തേക്കു മാറിയശേഷം ഇവിടെനിന്നു സ്ഥലം വിടും. പിന്നീട് ഒപി ടിക്കറ്റിൽ ഇവർതന്നെ ചില മരുന്നുകൾ എഴുതിച്ചേർക്കും. ഇതുമായി മെഡിക്കൽ സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ മരുന്ന് കരസ്ഥമാക്കുന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണു ആശുപത്രി അധികൃതർ പറയുന്നത്. ലഹരിക്കായോ ലഹരിയോടൊപ്പം ഉപയോഗിക്കുന്നതിനായോ ആണു ഇത്തരത്തിൽ മരുന്ന് ശേഖരിക്കുന്നതെന്നാണു സംശയം. ലഹരിക്കായി മരുന്ന് ഉപയോഗിക്കുന്നവരിൽനിന്നോ മുൻ അനുഭവങ്ങളിൽനിന്നോ ആകാം തട്ടിപ്പുസംഘം ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരത്തിൽ ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ.
വ്യാജമായി മരുന്ന് വാങ്ങാനെത്തിയ സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യം പോലീസിനെ അറിയിച്ചതായി ആശുപത്രി സൂപ്രണ്ട് പി.എൻ. അജി പറഞ്ഞു. ഇതിനിടെ, നഗരത്തിലെ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരോട് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്നറിയിപ്പു നൽകി.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ നഗരത്തിലെ നീതി മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാനെത്തിയ ആളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. 20 ഡോസ് മരുന്നു വാങ്ങാനാണ് ഇയാൾ കുറിപ്പടിയുമായി എത്തിയത്. ഇത്രയും മരുന്ന് ഒന്നിച്ചെഴുതിയതു കണ്ട മെഡിക്കൽ സ്റ്റോർ ജീവനക്കാർക്ക സംശയംതോന്നി ചോദ്യം ചെയ്തപ്പോഴാണു ഇയാൾ തന്ത്രപൂർവം രക്ഷപ്പെട്ടത്.
ആശുപത്രിയിലെ കൗണ്ടറിൽനിന്നു വ്യാജപ്പേരിൽ ഒപി ടിക്കറ്റ് വാങ്ങിയശേഷം ഇതിൽ ആവശ്യമായ മരുന്നുകൾ കുറിച്ചാണു തട്ടിപ്പു നടത്തുന്നത്. പല മരുന്നുകളും സെഡേഷനായി ഉപയോഗിക്കുന്നവയാണ്. മുന്പും ഇത്തരത്തിൽ വ്യാജമായി മരുന്ന് കരസ്ഥമാക്കുന്നതായി ജില്ലാ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻതന്നെ തൊടുപുഴ പോലീസിനെ വിവരമറിയിക്കുകയും പിന്നീട് രേഖാ മൂലം പരാതി നൽകുകയും ചെയ്തെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.
ഒപിയിൽ നിറയെ രോഗികൾ ക്യൂവിൽ നിൽക്കുന്പോഴാണു സംഘം തട്ടിപ്പിനെത്തുന്നത്. കൗണ്ടറിൽ നിന്നു ഒപി ടിക്കറ്റ് വാങ്ങിയശേഷം ഡോക്ടർമാരെ കാണാനെന്ന വ്യാജേന രോഗികൾ ഇരിക്കുന്ന ഭാഗത്തേക്കു മാറിയശേഷം ഇവിടെനിന്നു സ്ഥലം വിടും. പിന്നീട് ഒപി ടിക്കറ്റിൽ ഇവർതന്നെ ചില മരുന്നുകൾ എഴുതിച്ചേർക്കും. ഇതുമായി മെഡിക്കൽ സ്റ്റോറുകളിലെത്തി മരുന്ന് വാങ്ങുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ മരുന്ന് കരസ്ഥമാക്കുന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണു ആശുപത്രി അധികൃതർ പറയുന്നത്. ലഹരിക്കായോ ലഹരിയോടൊപ്പം ഉപയോഗിക്കുന്നതിനായോ ആണു ഇത്തരത്തിൽ മരുന്ന് ശേഖരിക്കുന്നതെന്നാണു സംശയം. ലഹരിക്കായി മരുന്ന് ഉപയോഗിക്കുന്നവരിൽനിന്നോ മുൻ അനുഭവങ്ങളിൽനിന്നോ ആകാം തട്ടിപ്പുസംഘം ആശുപത്രി കേന്ദ്രീകരിച്ച് ഇത്തരത്തിൽ ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ.
വ്യാജമായി മരുന്ന് വാങ്ങാനെത്തിയ സംഘം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യം പോലീസിനെ അറിയിച്ചതായി ആശുപത്രി സൂപ്രണ്ട് പി.എൻ. അജി പറഞ്ഞു. ഇതിനിടെ, നഗരത്തിലെ മെഡിക്കൽ സ്റ്റോർ നടത്തിപ്പുകാരോട് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്നറിയിപ്പു നൽകി.