ചാലക്കുടി: മധ്യമേഖല കേന്ദ്രീകരിച്ച് ഇന്നലെ രാത്രി നടന്ന വ്യാപക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോഗ്രേ ഐപിഎസിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഇരുപതിലേറെ പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും ലഹരി വിൽപ്പനക്കാരുമുണ്ട്. ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായാണ് ചാലക്കുടി സബ് ഡിവിഷൻ കേന്ദ്രീകരിച്ചുള്ള അറസ്റ്റ്. ചാലക്കുടി സബ് ഡിവിഷൻ പരിധിയിൽ 147 പേർ കരുതൽ നിരീക്ഷണത്തിലാണ്. നിരവധി വാറണ്ട് പ്രതികൾ, ഒൻപത് പിടികിട്ടാപ്പുള്ളികൾ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. സാമൂഹികവിരുദ്ധരും ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ടവരും കസ്റ്റഡിയിലുണ്ട്.
കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട അഞ്ച് ഗുണ്ടകൾ അടക്കമുള്ളവരെ രാത്രി നടന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. ക്രിമിനൽ കേസുകളിലും ലഹരി വിൽപ്പന കേസുകളിലും ഉൾപ്പെട്ട 165 ഓളം പേരുടെ വീടുകളിൽ പോലീസ് പ്രത്യേക പരിശോധന നടത്തി.
വിവിധ കുറ്റകൃത്യങ്ങളിലായി നാൽപത്തിനാലു കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പരിശോധന നടത്തിയത്. എണ്പത്തൊൻപതുപേരെയാണ് വിവിധ സ്റ്റേഷൻ പരിധി കളിലായി പോലീസ് സംഘം പിടികൂടിയത്. എല്ലാവരുടെയും നിലവിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി. മൊബൈൽ ഫോണ് അടക്കം വിശദമായി പരിശോധിച്ച ശേഷം വിട്ടയച്ചു. ഇരുപതുപേരെ കരുതൽ തടങ്കലിലാക്കി. ചാലക്കുടി സബ് ഡിവിഷനു കീഴിലെ ചാലക്കുടി, കൊടകര, പുതുക്കാട്, കൊരട്ടി, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, അതിരപ്പിള്ളി, മലക്കപ്പാറ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് പ്രത്യേക പരിശോധന നടന്നത്.
അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും ലഹരി വിൽപ്പനക്കാരുമുണ്ട്. ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടികളുടെ ഭാഗമായാണ് ചാലക്കുടി സബ് ഡിവിഷൻ കേന്ദ്രീകരിച്ചുള്ള അറസ്റ്റ്. ചാലക്കുടി സബ് ഡിവിഷൻ പരിധിയിൽ 147 പേർ കരുതൽ നിരീക്ഷണത്തിലാണ്. നിരവധി വാറണ്ട് പ്രതികൾ, ഒൻപത് പിടികിട്ടാപ്പുള്ളികൾ എന്നിവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. സാമൂഹികവിരുദ്ധരും ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ടവരും കസ്റ്റഡിയിലുണ്ട്.
കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട അഞ്ച് ഗുണ്ടകൾ അടക്കമുള്ളവരെ രാത്രി നടന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു. ക്രിമിനൽ കേസുകളിലും ലഹരി വിൽപ്പന കേസുകളിലും ഉൾപ്പെട്ട 165 ഓളം പേരുടെ വീടുകളിൽ പോലീസ് പ്രത്യേക പരിശോധന നടത്തി.
വിവിധ കുറ്റകൃത്യങ്ങളിലായി നാൽപത്തിനാലു കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക പരിശോധന നടത്തിയത്. എണ്പത്തൊൻപതുപേരെയാണ് വിവിധ സ്റ്റേഷൻ പരിധി കളിലായി പോലീസ് സംഘം പിടികൂടിയത്. എല്ലാവരുടെയും നിലവിലെ പ്രവർത്തനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി. മൊബൈൽ ഫോണ് അടക്കം വിശദമായി പരിശോധിച്ച ശേഷം വിട്ടയച്ചു. ഇരുപതുപേരെ കരുതൽ തടങ്കലിലാക്കി. ചാലക്കുടി സബ് ഡിവിഷനു കീഴിലെ ചാലക്കുടി, കൊടകര, പുതുക്കാട്, കൊരട്ടി, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര, അതിരപ്പിള്ളി, മലക്കപ്പാറ എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് പ്രത്യേക പരിശോധന നടന്നത്.