+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊതുതോടുകളിലേക്ക് മാലിന്യം തള്ളുന്നതായി ആക്ഷേപം: പരിശോധന കർശനമാക്കണമെന്ന്

ഇരിങ്ങാലക്കുട: പൊതു തോടുകളിലേക്ക് മാലിന്യം തള്ളുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം മാലിന്യം തള്ളിയിരുന്ന ഹോട്ടലിനെതിരെ നഗരസഭയിലെ ആരോഗ്യ വകുപ്പ് കർശന നട
പൊതുതോടുകളിലേക്ക് മാലിന്യം തള്ളുന്നതായി  ആക്ഷേപം: പരിശോധന കർശനമാക്കണമെന്ന്
ഇരിങ്ങാലക്കുട: പൊതു തോടുകളിലേക്ക് മാലിന്യം തള്ളുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസം മാലിന്യം തള്ളിയിരുന്ന ഹോട്ടലിനെതിരെ നഗരസഭയിലെ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നു.
കുട്ടംകുളത്തിനു സമീപമുള്ള വെജിറ്റേറിയൻ ഹോട്ടലാണ് ഇതു സംബന്ധിച്ച് അടച്ചിടാൻ അധികൃതർ നിർദേശം നൽകിയത്. മാലിന്യ ശുചീകരണ പ്ലാന്‌റ് സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു. ടൗണിന്‌റെ വിവിധ ഭാഗങ്ങളിലുള്ള തോടുകളിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് നഗരവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓടകളിലേക്ക് ഹോട്ടലുകളിൽ നിന്നും മാലിന്യങ്ങൾ തള്ളുന്ന പൈപ്പുകൾ അടക്കുവാൻ പോലും പലയിടത്തും ഇതു വരെയും സാധിച്ചീട്ടില്ല. പല ഹോട്ടലുകളും പുലർച്ചെയോടെയാണ് മലിന ജലം തോടുകളിലേക്ക് ഒഴുക്കി വിടുന്നത്. ഈ സമയം അസഹനീയ ദുർഗന്ധമാണ് ഉണ്ടാകുന്നത്.
മാലിന്യവും അഴുക്കു വെള്ളും പുറത്തേക്കു വിടാതെ അവ നിക്ഷേപിക്കുന്നതിനുള്ള സംവിധാനം പല ഹോട്ടലുകളും ഒരുക്കിയിരുന്നു. മാലിന്യവും അഴുക്കു വെള്ളവും ഹോട്ടലിനു മുന്നിലുള്ള സിന്‌റക്സ് ടാങ്കിൽ നിക്ഷേപിച്ച് രാത്രി ഇവ ജനസവാസമല്ലാത്ത ദൂര സ്ഥലങ്ങളിൽ കൊണ്ടു വന്നു തള്ളുകയാണ് ആദ്യം ചെയ്തത്. പിന്നീട് സംഭരിച്ച മാലിന്യം രാത്രി സമയത്ത് തൊട്ടടുത്ത കാനയിലേക്ക് ഒഴുക്കി വിടുകയാണ് ഉണ്ടായത്. എന്നാൽ മലിന ജലം ഒഴുകുന്ന പൈപ്പ് നേരിട്ട് മുഴുവൻ സമയവും പൊതുതോട്ടിലേക്ക് നിക്ഷേപിക്കുന്ന അവസ്ഥയാണ് പലയിടത്തും. കുറച്ചുനാൾ മുന്പ് ശുചിമുറിമാലിന്യം ഒഴുക്കിവിട്ട മെയിൻ റോഡിലെ ഹോട്ടലിനെതിരെയ ും നഗരസഭയിലെ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചിരുന്നു. തോടുകൾക്കു മുകളിലെ സ്ലാബുകൾ മാറ്റ് തോടുകളിലെ മാലിന്യവും മണ്ണും നീക്കിയെല്ലെങ്കിൽ പെട്ടെന്നൊരു മഴപെയ്താൽ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.