ചെന്ത്രാപ്പിന്നി: കണ്ണംപുള്ളിപ്പുറം കുമാരമംഗലം സമുദായ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. ഇരു മേഖലകളിൽ നിന്നെത്തിയ കാവടി സംഘങ്ങൾ ക്ഷേത്രാങ്കണത്തിൽ ചുവടുവെച്ചു. നാഗസ്വരം, ബാൻഡ് മേളം, ശിങ്കാരി മേളം, തംബോലം, പുലിക്കളി എന്നിവ കാവടിയാട്ടത്തിന് അകന്പടിയായി. വൈകീട്ട് നടന്ന പകൽപ്പൂരത്തിൽ ഏഴ് ആനകൾ അണിനിരന്നു. മച്ചാട് ജയറാം ഭഗവാന്റെ തിടന്പേറ്റി. തുടർന്ന് വർണമഴയും ഉണ്ടായിരുന്നു. രാത്രി ഭസ്മക്കാവടിയും ഉണ്ടായിരിക്കും.
പെരിഞ്ഞനം: എസ്എസ്എസ് പി സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ നാല് മേഖലകളിൽ നിന്നുള്ള കാവടി സെറ്റുകൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടി. രാത്രി ഭസ്മക്കാവടിയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, 9 നു കാഴ്ച ശീവേലി, വൈകീട്ട് 4.30ന് 5 ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം തുടങ്ങിയവ നടക്കും. തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ 75ൽപ്പരം കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മേളം, രാത്രി 7.30ന് തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, രാത്രിപൂരം എന്നിവ ഉണ്ടായിരിക്കും.
പെരിഞ്ഞനം: എസ്എസ്എസ് പി സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ നാല് മേഖലകളിൽ നിന്നുള്ള കാവടി സെറ്റുകൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞാടി. രാത്രി ഭസ്മക്കാവടിയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, 9 നു കാഴ്ച ശീവേലി, വൈകീട്ട് 4.30ന് 5 ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം തുടങ്ങിയവ നടക്കും. തൃപ്രയാർ അനിയൻ മാരാരുടെ നേതൃത്വത്തിൽ 75ൽപ്പരം കലാകാരന്മാരെ അണിനിരത്തി കൊണ്ടുള്ള മേളം, രാത്രി 7.30ന് തിരുവാതിരക്കളി, വിവിധ കലാപരിപാടികൾ, രാത്രിപൂരം എന്നിവ ഉണ്ടായിരിക്കും.