കോതമംഗലം: പെരിയാറില്‍ ഭൂതത്താന്കെട്ടിന് സമീപം പുഴയിൽ മ്ലാവിന്റെ ജഡം കണ്ടെത്തി. ഭൂതത്താന്കെട്ടില് ഇന്നലെ വൈകുന്നേരം ബോട്ട് സവാരിക്കുപോയ വിനോദ സഞ്ചാരികളാണ് പുഴ തീരത്തോട് ചേര്‍ന്ന ഭാഗത്ത് ഏതോ ജീവിയുടെ ജഡം പൊങ്ങി കിടക്കുന്നത് കണ്ടത്. ബോട്ട് അടുപ്പിച്ച് നോക്കിയപ്പോഴാണ് മ്ലാവിന്റെ ജഡമാണെന്ന് വ്യക്തമായത്.
ഷെഡ്യൂള്‍ഡ് ഒന്നില്‍ ഉള്ള ജീവിയാണ് മ്ലാവ്. തട്ടേക്കാട് പക്ഷിസങ്കേതം, തുണ്ടം വനത്തിലും ധാരാളമായി മ്ലാവുകള്‍ ഉണ്ട്. പെരിയാറിന്റെ വലത് കരയില്‍ തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് ജഡം കിടക്കുന്നത്. കാട്ടുപട്ടികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി വെള്ളത്തില്‍ ചാടിയാതാവാനാണ് സാധ്യതയെന്ന് വനപാലകര്‍ പറഞ്ഞു. ആണ് മ്ലാവിന്റെ ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കം കണക്കാക്കുന്നു. രാത്രിയോടെ തുണ്ടം റേഞ്ച് അധികൃതര്‍ എത്തി മേല്‍നടപടികൾ സ്വീകരിച്ചു.
ഷെഡ്യൂള്‍ഡ് ഒന്നില്‍ ഉള്ള ജീവിയാണ് മ്ലാവ്. തട്ടേക്കാട് പക്ഷിസങ്കേതം, തുണ്ടം വനത്തിലും ധാരാളമായി മ്ലാവുകള്‍ ഉണ്ട്. പെരിയാറിന്റെ വലത് കരയില്‍ തുണ്ടം ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് ജഡം കിടക്കുന്നത്. കാട്ടുപട്ടികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനായി വെള്ളത്തില്‍ ചാടിയാതാവാനാണ് സാധ്യതയെന്ന് വനപാലകര്‍ പറഞ്ഞു. ആണ് മ്ലാവിന്റെ ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കം കണക്കാക്കുന്നു. രാത്രിയോടെ തുണ്ടം റേഞ്ച് അധികൃതര്‍ എത്തി മേല്‍നടപടികൾ സ്വീകരിച്ചു.