കോതമംഗലം: മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിലും താലൂക്കിലെ വില്ലേജ് ഓഫീസുകളിലും വിവാഹ ആവശ്യത്തിനായി ജീവനക്കാര്‍ കൂട്ട അവധി എടുത്തത് വിവാദത്തിലേക്ക്. താലൂക്ക് ഓഫീസിലെ ഒരു സ്റ്റാഫിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തിനാണ് ജീവനക്കാർ പോയത്. 71 ജീവനക്കാരില്‍ മുപ്പതോളം പേര് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസില്‍ ഉണ്ടായിരുന്നു.
ഇന്നലെ 27 പേരാണ് താലൂക്ക് ഓഫീസില്‍ ഹാജരായിട്ടുള്ളത്. എത്താത്ത ജീവനക്കാര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റിലും ആഴ്ചയില്‍ രണ്ട് ദിവസം എത്തുന്നവരുമാണെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം. 13 വില്ലേജ് ഓഫീസുകളിലെ 65 ജീവനക്കാരില്‍ 30 പേരുമാണ് ജോലിക്ക് ഹാജരായിട്ടുള്ളത്. മൂന്ന് വില്ലേജ് ഓഫീസര്‍മാരും അവധിയെടുത്തിട്ടുണ്ട്.
കളക്ടറുടെ അനുമതിയോടെയാണ് അവധി എടുത്തതെന്ന് തഹസില്‍ദാര്‍ റേയ്ച്ചല്‍ കെ. വര്‍ഗീസ് പറഞ്ഞു. ഒഴിവാക്കാനാവാത്ത ആവശ്യമായതുകൊണ്ടാണ് പോയത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും തടസവും ഉണ്ടാവാത്തവിധം പകരം സംവിധാനം ഏര്‍പ്പെടുത്തിയാണ് കല്യാണ ആവശ്യത്തിന് പോയതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. മൂന്ന് ജീവനക്കാര്‍ കളക്ട്രേറ്റില്‍ മീറ്റിംഗിനും രണ്ട് പേര് സ്റ്റേഷനറി വാങ്ങാനുമായി പോയതാണ്. ഇത്രയധികം റവന്യു ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് വിവാദത്തിലായി. ഇത്രയും പേര് ഒരുമിച്ച് അവധി എടുത്തത് ശ്രദ്ധക്കുറവാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിയ്ക്കുന്നുണ്ട്. മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഓഫീസിലെ കസേര എണ്ണി വാര്‍ത്ത കൊടുക്കുന്നത് കഷ്ടമാണെന്നും അവധിയെടുത്തവര്‍ ആരോപിച്ചു.
ഇന്നലെ 27 പേരാണ് താലൂക്ക് ഓഫീസില്‍ ഹാജരായിട്ടുള്ളത്. എത്താത്ത ജീവനക്കാര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റിലും ആഴ്ചയില്‍ രണ്ട് ദിവസം എത്തുന്നവരുമാണെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം. 13 വില്ലേജ് ഓഫീസുകളിലെ 65 ജീവനക്കാരില്‍ 30 പേരുമാണ് ജോലിക്ക് ഹാജരായിട്ടുള്ളത്. മൂന്ന് വില്ലേജ് ഓഫീസര്‍മാരും അവധിയെടുത്തിട്ടുണ്ട്.
കളക്ടറുടെ അനുമതിയോടെയാണ് അവധി എടുത്തതെന്ന് തഹസില്‍ദാര്‍ റേയ്ച്ചല്‍ കെ. വര്‍ഗീസ് പറഞ്ഞു. ഒഴിവാക്കാനാവാത്ത ആവശ്യമായതുകൊണ്ടാണ് പോയത്. ഓഫീസില്‍ എത്തുന്നവര്‍ക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും തടസവും ഉണ്ടാവാത്തവിധം പകരം സംവിധാനം ഏര്‍പ്പെടുത്തിയാണ് കല്യാണ ആവശ്യത്തിന് പോയതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. മൂന്ന് ജീവനക്കാര്‍ കളക്ട്രേറ്റില്‍ മീറ്റിംഗിനും രണ്ട് പേര് സ്റ്റേഷനറി വാങ്ങാനുമായി പോയതാണ്. ഇത്രയധികം റവന്യു ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് വിവാദത്തിലായി. ഇത്രയും പേര് ഒരുമിച്ച് അവധി എടുത്തത് ശ്രദ്ധക്കുറവാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിയ്ക്കുന്നുണ്ട്. മേലുദ്യോഗസ്ഥര്‍ വിശദീകരണം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഓഫീസിലെ കസേര എണ്ണി വാര്‍ത്ത കൊടുക്കുന്നത് കഷ്ടമാണെന്നും അവധിയെടുത്തവര്‍ ആരോപിച്ചു.