ചെറായി: പിതാവിനെ മർദിച്ചത് ചോദ്യം ചെയ്ത യുവാവിനെയും തടയാൻ ശ്രമിച്ച സുഹൃത്തിനെയും വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പള്ളിപ്പുറം കോൺവെന്റിന് പടിഞ്ഞാറ് വടശേരി വീട്ടിൽ അനു ആന്റണി (മെബിൻ-39) തേവാലിൽ സജീഷ് (കുമ്പിടി-38 ) എന്നിവരെ മുനമ്പം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം നാടുവിട്ടു പോയ പ്രതികൾ തിരിച്ചറിയാനാവാത്ത വിധത്തിൽ രൂപമാറ്റം വരുത്തി തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
പ്രതികൾ ഇരുവരും മുനമ്പം, വടക്കേക്കര സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയും, റൗഡി ലിസ്റ്റിൽ ഉളളവരുമാണെന്ന് പോലീസ് പറഞ്ഞു. സിഐ എ.എൽ.യേശുദാസ്, സബ് ഇൻസ്പെക്ടർ ടി.കെ. രാജീവ്, എഎസ്ഐ എം.വി. രശ്മി എസ്സിപിഒ പി.എ .ജയദേവൻ സിപിഒമാരായ കെ.എ.ബെൻസി, കെ.പി.അഭിലാഷ് തുടങ്ങിയവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികൾ ഇരുവരും മുനമ്പം, വടക്കേക്കര സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയും, റൗഡി ലിസ്റ്റിൽ ഉളളവരുമാണെന്ന് പോലീസ് പറഞ്ഞു. സിഐ എ.എൽ.യേശുദാസ്, സബ് ഇൻസ്പെക്ടർ ടി.കെ. രാജീവ്, എഎസ്ഐ എം.വി. രശ്മി എസ്സിപിഒ പി.എ .ജയദേവൻ സിപിഒമാരായ കെ.എ.ബെൻസി, കെ.പി.അഭിലാഷ് തുടങ്ങിയവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.