കൊച്ചി: പാഴ്സല്‍ ഭക്ഷണങ്ങളില്‍ സമയം രേഖപ്പെടുത്താന്‍ കൂട്ടാക്കാതെ ഹോട്ടലുകള്‍. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ഹോട്ടലുകളിലെയും ബേക്കറികളിലെയും പാഴ്സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ള സ്റ്റിക്കര്‍ പതിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയത്. ഭക്ഷണം തയാറാക്കിയ സമയവും രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ആഴ്ചകള്‍ പിന്നിട്ടിട്ടും പല കടകളിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല.
അതേസമയം പരിശോധനകൾ നടത്തി വരികയാണെന്നും നിയമലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ നല്‍കുന്നുണ്ടെന്നുമാണ് ഭക്ഷസുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരംഭിച്ച ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ നിലവില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചി നഗരത്തിലടക്കം ഭൂരിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും ഇപ്പോഴും വിതരണം ചെയ്യുന്ന പാഴ്സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ളതോ, ഭക്ഷണം തയാറാക്കിയ സമയമോ രേഖപ്പെടുത്തുന്നില്ല. ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ രണ്ടു മണിക്കൂറിനകം ഉപയോഗിച്ചിരിക്കണം, പാഴ്സലില്‍ രേഖപ്പെടുത്തിയ സമയം കഴിഞ്ഞാല്‍ അവ ഉപയോഗിക്കാന്‍ പാടില്ല, സമയം രേഖപ്പെടുത്താത്ത ഭക്ഷണത്തിന് നിരോധനമടക്കമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നത്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല നിര്‍ദേശിച്ച സമയത്തിനുമപ്പുറവും കടന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ചിലർവില്ക്കുന്നുമുണ്ട്. പരിശോധനകള്‍ കുറഞ്ഞതോടെ കടകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിലും ഗുണനിലവാരം കുറഞ്ഞതായി ഉപയോക്താക്കളും പറയുന്നു. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിലും കടകളുടെ മെല്ലപ്പോക്ക് തുടരുകയാണ്.
അതേസമയം പരിശോധനകൾ നടത്തി വരികയാണെന്നും നിയമലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ നല്‍കുന്നുണ്ടെന്നുമാണ് ഭക്ഷസുരക്ഷാ വിഭാഗത്തിന്റെ വിശദീകരണം. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആരംഭിച്ച ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ നിലവില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൊച്ചി നഗരത്തിലടക്കം ഭൂരിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും ഇപ്പോഴും വിതരണം ചെയ്യുന്ന പാഴ്സലുകളില്‍ എത്ര സമയത്തിനകം ഭക്ഷണം കഴിക്കണമെന്നുള്ളതോ, ഭക്ഷണം തയാറാക്കിയ സമയമോ രേഖപ്പെടുത്തുന്നില്ല. ചൂടുള്ള ഭക്ഷണ സാധനങ്ങള്‍ രണ്ടു മണിക്കൂറിനകം ഉപയോഗിച്ചിരിക്കണം, പാഴ്സലില്‍ രേഖപ്പെടുത്തിയ സമയം കഴിഞ്ഞാല്‍ അവ ഉപയോഗിക്കാന്‍ പാടില്ല, സമയം രേഖപ്പെടുത്താത്ത ഭക്ഷണത്തിന് നിരോധനമടക്കമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നത്.
ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല നിര്‍ദേശിച്ച സമയത്തിനുമപ്പുറവും കടന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ചിലർവില്ക്കുന്നുമുണ്ട്. പരിശോധനകള്‍ കുറഞ്ഞതോടെ കടകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളിലും ഗുണനിലവാരം കുറഞ്ഞതായി ഉപയോക്താക്കളും പറയുന്നു. ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിലും കടകളുടെ മെല്ലപ്പോക്ക് തുടരുകയാണ്.