എടക്കര: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി തുക വകയിരുത്താത്തതിൽ പ്രതിഷേധവുമായി ഒരു ഭിന്നശേഷിക്കാരൻ. ചുങ്കത്തറ തലഞ്ഞി കാർമൽഗിരി സ്കൂളിലെ വിദ്യാർഥിയും നരിവാലമുണ്ട പെരുന്പാന്പള്ളിൽ സിബിയുടെ മകനുമായ ആൽബിനാണ്(20) പിതാവിനൊപ്പം സർക്കാരിനെതിരെ പ്രതിഷേധമറിയിച്ചത്.
പൊതുവിദ്യാഭ്യസത്തിന്റെ ഭാഗമായി പഠനം നടത്തേണ്ട ഭിന്നശേഷിക്കാരെ സംസ്ഥാന സർക്കാർ കാലങ്ങളായി അവഗണിക്കുന്നതിലെ പ്രതിഷേധമാണ് ആൽബിൻ അറിയിച്ചത്. പൊതുവിദ്യാലയങ്ങൾ മോടിപിടിപ്പിക്കുന്നതിന് 2000 കോടി മാറ്റിവച്ചപ്പോൾപോലും ചലിക്കാൻ പോലുമാകാതെ ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് ആൽബിന്റെ പിതാവ് സിബി പറഞ്ഞു.
പൊതുവിദ്യാഭ്യസത്തിന്റെ ഭാഗമായി പഠനം നടത്തേണ്ട ഭിന്നശേഷിക്കാരെ സംസ്ഥാന സർക്കാർ കാലങ്ങളായി അവഗണിക്കുന്നതിലെ പ്രതിഷേധമാണ് ആൽബിൻ അറിയിച്ചത്. പൊതുവിദ്യാലയങ്ങൾ മോടിപിടിപ്പിക്കുന്നതിന് 2000 കോടി മാറ്റിവച്ചപ്പോൾപോലും ചലിക്കാൻ പോലുമാകാതെ ജീവിതത്തിൽ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരെ സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് ആൽബിന്റെ പിതാവ് സിബി പറഞ്ഞു.