നിലന്പൂർ: നികുതി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപിച്ച് ആദിവാസികൾ പുള്ളിപ്പാടം വില്ലേജ് ഓഫീസറെ ബന്ദിയാക്കി. ഒടുവിൽ ആദിവാസി കുടുംബങ്ങളുടെ ആവശ്യത്തിന് മുന്നിൽ റവന്യൂ വകുപ്പ് വഴങ്ങി. വെണ്ണേക്കോട് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ഭൂനികുതി പുള്ളിപ്പാടം വില്ലേജ് ഓഫീസിൽ സ്വീകരിക്കും. വനം വകുപ്പ് തടസവാദത്തെ തുടർന്ന് കഴിഞ്ഞ ഏഴു വർഷമായി മുടങ്ങി കിടന്ന നികുതിയാണ് സ്വീകരിക്കാൻ തീരുമാനിച്ചത്.
ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയിലെ 50 ലധികം പേർ രാവിലെ 11.30 തോടെ പുള്ളിപ്പാടം വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവരെ ഉപരോധിക്കുകയായിരുന്നു. കളക്ടർ വന്ന് തങ്ങളുടെ ഭൂമിയുടെ നികുതി സ്വീകരിക്കാമെന്ന് ഉറപ്പു നൽകാതെ പിരിഞ്ഞു പോകില്ലെന്ന് ഇവർ കടുത്ത നിലപാടെടുത്തതോടെ നിലന്പൂർ തഹസിൽദാർ എം.പി. സിന്ധു സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. 1968 ൽ മഞ്ചേരി കോവിലകം 24 കുടുംബങ്ങൾക്കായി പതിച്ച് നൽകി 175 ഏക്കർ സ്ഥലത്തിന്റെ രേഖകൾ തഹസിൽദാരെ കാണിച്ചു. മഞ്ചേരി ലാൻഡ് ട്രൈബ്യൂണിൽ നിന്നു ലഭിച്ച പട്ടയത്തിന്റെ രേഖയും 1980 മുതൽ നികുതി അടച്ചു വരുന്ന നികുതി രശീതി കൂടെ കോപ്പി ഹാജരാക്കി. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും നികുതി സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ സുനിൽദാസിനെ നികുതി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു.
2015 ഡിസംബറിൽ നിലന്പൂർ നോർത്ത് ഡിഎഫ്ഒ വെണ്ണേക്കോട് കോളനിയിലെ കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കരുതെന്നു പുള്ളിപ്പാടം വില്ലേജ് ഓഫിസർക്ക് കത്ത് നൽകിയതോടെയാണ് ഭൂനികുതി സ്വീകരിക്കുന്നത് വില്ലേജ് അധികൃതർ തടഞ്ഞത്. വനം വകുപ്പ് നികുതി നൽകരുതെന്ന് നിർദേശിച്ച മന്പാട് പഞ്ചായത്തിലെ മാടം, കല്ലുവാരി കോളനികളിലെ ഭൂനികുതി നിലവിൽ സ്വീകരിക്കുന്നുണ്ടെന്നും അതേപോലെ വെണ്ണേക്കോട് കോളനിയിലെ ഭൂനികുതിയും സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കൈവശരേഖ ഉൾപ്പെടെ നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. തഹസിൽദാരുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിച്ചതായി കോളനി നിവാസികൾ പറഞ്ഞു. രാമചന്ദ്രൻ, ബാലചന്ദ്രൻ, ശോഭ, സുകമാരൻ, ബാലകൃഷ്ണൻ, ശാന്ത, മാണി, ചെറിയ ചാത്തൻ, കരിയൻ, ശശി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
ചാലിയാർ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയിലെ 50 ലധികം പേർ രാവിലെ 11.30 തോടെ പുള്ളിപ്പാടം വില്ലേജ് ഓഫീസിലെത്തി വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ളവരെ ഉപരോധിക്കുകയായിരുന്നു. കളക്ടർ വന്ന് തങ്ങളുടെ ഭൂമിയുടെ നികുതി സ്വീകരിക്കാമെന്ന് ഉറപ്പു നൽകാതെ പിരിഞ്ഞു പോകില്ലെന്ന് ഇവർ കടുത്ത നിലപാടെടുത്തതോടെ നിലന്പൂർ തഹസിൽദാർ എം.പി. സിന്ധു സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. 1968 ൽ മഞ്ചേരി കോവിലകം 24 കുടുംബങ്ങൾക്കായി പതിച്ച് നൽകി 175 ഏക്കർ സ്ഥലത്തിന്റെ രേഖകൾ തഹസിൽദാരെ കാണിച്ചു. മഞ്ചേരി ലാൻഡ് ട്രൈബ്യൂണിൽ നിന്നു ലഭിച്ച പട്ടയത്തിന്റെ രേഖയും 1980 മുതൽ നികുതി അടച്ചു വരുന്ന നികുതി രശീതി കൂടെ കോപ്പി ഹാജരാക്കി. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും നികുതി സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ സുനിൽദാസിനെ നികുതി സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു.
2015 ഡിസംബറിൽ നിലന്പൂർ നോർത്ത് ഡിഎഫ്ഒ വെണ്ണേക്കോട് കോളനിയിലെ കുടുംബങ്ങളുടെ ഭൂനികുതി സ്വീകരിക്കരുതെന്നു പുള്ളിപ്പാടം വില്ലേജ് ഓഫിസർക്ക് കത്ത് നൽകിയതോടെയാണ് ഭൂനികുതി സ്വീകരിക്കുന്നത് വില്ലേജ് അധികൃതർ തടഞ്ഞത്. വനം വകുപ്പ് നികുതി നൽകരുതെന്ന് നിർദേശിച്ച മന്പാട് പഞ്ചായത്തിലെ മാടം, കല്ലുവാരി കോളനികളിലെ ഭൂനികുതി നിലവിൽ സ്വീകരിക്കുന്നുണ്ടെന്നും അതേപോലെ വെണ്ണേക്കോട് കോളനിയിലെ ഭൂനികുതിയും സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കൈവശരേഖ ഉൾപ്പെടെ നൽകുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. തഹസിൽദാരുടെ ഉറപ്പ് വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിച്ചതായി കോളനി നിവാസികൾ പറഞ്ഞു. രാമചന്ദ്രൻ, ബാലചന്ദ്രൻ, ശോഭ, സുകമാരൻ, ബാലകൃഷ്ണൻ, ശാന്ത, മാണി, ചെറിയ ചാത്തൻ, കരിയൻ, ശശി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.