+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാതിസർട്ടിഫിറ്റുകൾ അധികൃതർ താമസിപ്പിക്കുന്നതായി ആക്ഷേപം

ഉപ്പുതറ: അനാവശ്യ വ്യവസ്ഥകൾ ഉന്നയിച്ചു ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം നിഷേധിക്കുന്നതായി പരാതി. അപേക്ഷയിൽ റവന്യൂ അധികൃതർ അകാരണമായി മൂന്നു മാസം വരെ കാലത
ജാതിസർട്ടിഫിറ്റുകൾ അധികൃതർ താമസിപ്പിക്കുന്നതായി ആക്ഷേപം
ഉപ്പുതറ: അനാവശ്യ വ്യവസ്ഥകൾ ഉന്നയിച്ചു ജാതി തെളിയിക്കുന്ന സാക്ഷ്യപത്രം നിഷേധിക്കുന്നതായി പരാതി. അപേക്ഷയിൽ റവന്യൂ അധികൃതർ അകാരണമായി മൂന്നു മാസം വരെ കാലതാമസം വരുത്തുന്നതായും പരാതിയുണ്ട്. ഇതുമൂലം പട്ടികജാതി-
ഗോത്രവർഗ വിഭാഗങ്ങളിലുള്ളവർക്കു സർക്കാർ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ്.
പഠനമുറി, സ്കോളർഷിപ്പ് തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ ത്രിതല പഞ്ചായത്തുകളും ബുദ്ധിമുട്ടുകയാണ്. ജാതി തെളിയിച്ച്
പിതാവിനും സ്വന്തമായും മുന്പു ലഭിച്ച സാക്ഷ്യപത്രത്തിന്‍റെയും എസ്എസ്എൽസി ബുക്കിന്‍റെയും പകർപ്പുകൾ, അംഗീകൃത സമുദായ സംഘടനകളുടെ സാക്ഷ്യപത്രം തുടങ്ങിയവ സഹിതമാണു ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ, സാക്ഷ്യപത്രമുള്ള സമാന ജാതിയിൽപ്പെട്ട രണ്ടുപേരെ സാക്ഷിയായി താലൂക്ക് ഓഫീസിൽ നേരിട്ടു ഹാജരാക്കണമെന്നാണ് താലൂക്ക് അധികൃതർ ആവശ്യപ്പെടുന്നത്. രണ്ടു മുതൽ മൂന്നു മാസം വരെ കാലതാമസം വരുത്തിയശേഷമാണു അറിയിപ്പു ലഭിക്കുന്നത്. അപ്പോഴേക്കും അപേക്ഷിക്കാനുള്ള പദ്ധതിയുടെ കാലാവധി മിക്കവാറും കഴിഞ്ഞിരിക്കും. ത്രിതല പഞ്ചായത്തുകൾക്കും പദ്ധതി വിഹിതം നഷ്ടമാകും.
താലൂക്ക് ഓഫീസിൽ എത്തണമെങ്കിൽ 40 കിലോമീറ്റർ യാത്ര ചെയ്യണം. രണ്ടു സാക്ഷികളെ താലൂക്ക് ഓഫീസിൽ എത്തിക്കണമെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുമുണ്ട്. കൂലിപ്പണിക്കു പോകുന്നവരാണെങ്കിൽ അവർക്ക് പണിക്കൂലിയും നൽകണം. ഇതിനുള്ള സാമ്പത്തിക ശേഷിയുള്ളവരല്ല ഈ വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം പേരും. മുൻകാലങ്ങളിൽ അപേക്ഷയിൽ വില്ലേജ് അധികൃതർ അയൽക്കാരിൽനിന്നു നേരിട്ട് അന്വേഷണം നടത്തി സാക്ഷ്യപത്രം നൽകുകയായിരുന്നു പതിവ്.
നടപടികൾ ലഘൂകരിക്കാനും സുതാര്യമാക്കാനും സർക്കാർ എടുത്ത തീരുമാനമാണു പട്ടികജാതി-ഗോത്രവർഗ വിഭാഗങ്ങൾക്കു കൂടുതൽ കുരുക്കായിരിക്കുന്നത്. പീരുമേട് താലൂക്ക് ഓഫീസിലാണ് സാക്ഷ്യപത്രത്തിന്‍റെ കാര്യത്തിൽ അനാവശ്യ കടുംപിടിത്തം. ഇടുക്കി താലൂക്ക് ഓഫീസിലും പ്രശ്നമുണ്ടന്നും ഇക്കാര്യം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. മനോജ് പറഞ്ഞു.