രാജകുമാരി: കാട്ടാനപ്പേടിയിൽ സ്കൂളിൽ പോകാനാകാതെ ഇടുക്കി കോഴിപ്പന്നക്കുടിയിലെ ആദിവാസി കുട്ടികൾ. മുന്പു കുട്ടികളെ പന്നിയാർ എസ്റ്റേറ്റു വരെ സുരക്ഷിതരായി എത്തിച്ചിരുന്നതു വനംവകുപ്പ് വാച്ചറായിരുന്ന ശക്തിവേലായിരുന്നു.
ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയശേഷം കുടിയിലെ കുട്ടികൾ സ്കൂളിൽ പോകാൻ ഭയക്കുകയാണ്.
രാവിലെ കുട്ടികൾ ഇറങ്ങുന്ന സമയത്ത് ശക്തിവേൽ സ്കൂട്ടറുമായി മുന്നേ പോകുമായിരുന്നു.
വഴിയരികിലോ മറ്റോ കാട്ടാന നിൽപ്പുണ്ടെങ്കിൽ ഇവയെ തുരത്തിയോടിക്കും. പിന്നീട് കുടിയിലേക്കു വിളിച്ചറിയിക്കുന്പോഴാണു കുട്ടികൾ സ്കൂളിൽ പോകാനായി എത്തുക.
കുട്ടികൾ പന്നിയാർ എസ്റ്റേറ്റിലെത്തി വാഹനത്തിൽ കയറി പോകുന്നതുവരെ ശക്തിവേൽ കാട്ടാനകൾ റോഡിലെത്താതെ കാവൽ നിൽക്കുമായിരുന്നു. ഇതായിരുന്നു പതിവ്.
ശക്തിവേൽ ഇല്ലാതായതോടെ കുട്ടികളുടെ കാവൽക്കാരനും നഷ്ടമായി.
ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയശേഷം കുടിയിലെ കുട്ടികൾ സ്കൂളിൽ പോകാൻ ഭയക്കുകയാണ്.
രാവിലെ കുട്ടികൾ ഇറങ്ങുന്ന സമയത്ത് ശക്തിവേൽ സ്കൂട്ടറുമായി മുന്നേ പോകുമായിരുന്നു.
വഴിയരികിലോ മറ്റോ കാട്ടാന നിൽപ്പുണ്ടെങ്കിൽ ഇവയെ തുരത്തിയോടിക്കും. പിന്നീട് കുടിയിലേക്കു വിളിച്ചറിയിക്കുന്പോഴാണു കുട്ടികൾ സ്കൂളിൽ പോകാനായി എത്തുക.
കുട്ടികൾ പന്നിയാർ എസ്റ്റേറ്റിലെത്തി വാഹനത്തിൽ കയറി പോകുന്നതുവരെ ശക്തിവേൽ കാട്ടാനകൾ റോഡിലെത്താതെ കാവൽ നിൽക്കുമായിരുന്നു. ഇതായിരുന്നു പതിവ്.
ശക്തിവേൽ ഇല്ലാതായതോടെ കുട്ടികളുടെ കാവൽക്കാരനും നഷ്ടമായി.