ഇരിങ്ങാലക്കുട: ഠാണ ചന്തക്കുന്ന് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആർആർ ഹിയറിംഗ് നത്തി. പദ്ധതി പ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂർണമായി നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജ് തയാറാക്കുന്നത് വേണ്ടിയാണ് ആർആർ ഹിയറിംഗ് നത്തിയത്.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപ്പെടുന്ന 121 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 55 പേർ ഇന്നലെ ഹിയറിംഗിന് എത്തിയിരുന്നു. റോഡ് വികസനത്തിന് ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും ജീവനോപാധി നഷ്ടപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവച്ചു. പരമാവധി ധനസഹായവും പുനരധിവാസ പാക്കേജും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ഉണ്ടായി. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളിൽ നടന്ന ഹിയറിംഗിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കളക്ടർ യമുന ദേവി, തൃശൂർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എസ്. ഹരീഷ്, കൗണ്‍സിലർമാരായ പി.ടി. ജോർജ്, ബിജു പോൾ അക്കരക്കാരൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ എന്നിവർ പങ്കടത്തു. റോഡ് വികസനത്തിനായി ഭൂമി വിട്ടുനൽകി സഹകരിക്കുവാൻ തയാറാണെന്ന് സെന്റ് തോമസ് കത്തീഡ്രൽ അധികൃതരും കൂടൽമണിക്യം ദേവസ്വം അധികൃതരും വ്യക്തമാക്കി. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനാണ് വിരാമമാകുക. സംസ്ഥാനപാതയിൽ കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡിൽ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്.
ഇതിനായി ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളിലായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ തന്നെ മാറും. ഉദ്യോഗസ്ഥർ നാലുവിഭാഗമായി തിരിഞ്ഞ് നടത്തിയ ഹിയറിംഗിന് ലാന്റ് അക്വുസേഷൻ തഹസിൽ ദാർ ഇന്ദു നേതൃത്വം നൽകി.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇരിങ്ങാലക്കുട ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി. റാബിയ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇരിങ്ങാലക്കുട ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ബിനീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വകുപ്പുകളുട പൂർണ സഹകരണവും ജനങ്ങളുടെ പൂർണ പിന്തുണയും പദ്ധതി വേഗത്തിലാക്കുവാൻ സഹായകരമാന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപ്പെടുന്ന 121 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 55 പേർ ഇന്നലെ ഹിയറിംഗിന് എത്തിയിരുന്നു. റോഡ് വികസനത്തിന് ആരും എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും ജീവനോപാധി നഷ്ടപ്പെടുമോ എന്ന ആശങ്ക പലരും പങ്കുവച്ചു. പരമാവധി ധനസഹായവും പുനരധിവാസ പാക്കേജും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന നിർദേശം ഉണ്ടായി. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളിൽ നടന്ന ഹിയറിംഗിൽ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കളക്ടർ യമുന ദേവി, തൃശൂർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ എസ്. ഹരീഷ്, കൗണ്‍സിലർമാരായ പി.ടി. ജോർജ്, ബിജു പോൾ അക്കരക്കാരൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ എന്നിവർ പങ്കടത്തു. റോഡ് വികസനത്തിനായി ഭൂമി വിട്ടുനൽകി സഹകരിക്കുവാൻ തയാറാണെന്ന് സെന്റ് തോമസ് കത്തീഡ്രൽ അധികൃതരും കൂടൽമണിക്യം ദേവസ്വം അധികൃതരും വ്യക്തമാക്കി. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാക്ലേശത്തിനാണ് വിരാമമാകുക. സംസ്ഥാനപാതയിൽ കൊടുങ്ങല്ലൂർ - ഷൊർണൂർ റോഡിൽ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗമാണ് വീതി കൂട്ടുന്നത്.
ഇതിനായി ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളിലായി ഒന്നര ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖച്ഛായ തന്നെ മാറും. ഉദ്യോഗസ്ഥർ നാലുവിഭാഗമായി തിരിഞ്ഞ് നടത്തിയ ഹിയറിംഗിന് ലാന്റ് അക്വുസേഷൻ തഹസിൽ ദാർ ഇന്ദു നേതൃത്വം നൽകി.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇരിങ്ങാലക്കുട ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ പി. റാബിയ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഇരിങ്ങാലക്കുട ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ബിനീഷ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വകുപ്പുകളുട പൂർണ സഹകരണവും ജനങ്ങളുടെ പൂർണ പിന്തുണയും പദ്ധതി വേഗത്തിലാക്കുവാൻ സഹായകരമാന്നുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു.