കൊരട്ടി: അപകട ഭീഷണി ഉയർത്തുന്ന പാതയോരത്തെ പാഴ്മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തം.
തിരക്ക് പിടിച്ച പൊതുമരാമത്ത് റോഡുകളിലൊന്നായ കൊരട്ടി - പുളിക്കടവ് റോഡിൽ കുലയിടം നോർത്ത് ജംഗ്ഷനും പാറയത്തിനും ഇടയിലാണ് ആശങ്കയുണർത്തി പാഴ്മരങ്ങൾ നിൽക്കുന്നത്.
തണലൊരുക്കുന്നവയാണെങ്കിലും വാക പോലുള്ള മരങ്ങൾ ജീവനു ഭീഷണിയാവുകയാണ്. റോഡിലേക്ക് അൽപം ചരിഞ്ഞ് നിൽക്കുന്ന മരത്തിന്റെ വേരുകൾ മണ്ണിലേക്ക് അധികം ആഴ്ന്നിറങ്ങിയിട്ടില്ലെന്ന് മാത്രമല്ല വലിയ രണ്ടു വാഹനങ്ങൾ ഇരു ദിശകളിൽ നിന്നും ഒപ്പമെത്തിയാൽ മരത്തിൽ തട്ടി അപകടത്തിന് വഴിവെക്കാനുള്ള സാധ്യതയും ഏറെയാണ്. പാതവക്കിലൂടെ കടന്നുപോകുന്ന 11കെ വി അടക്കമുള്ള ഹൈ - ലോ ടെൻഷൻ ലൈനുകൾക്ക് സമീപം ചെറിയ കാറ്റിനെ പോലും അതിജീവിക്കാനാകാതെ ഉയർന്നു നിൽക്കുന്ന ഇത്തരം മരങ്ങൾ സമീപത്തെ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
അപകടത്തിന് വഴിവെക്കുന്ന പാഴ്മരങ്ങളും ശിഖിരങ്ങളും വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി തുടർ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തിരക്ക് പിടിച്ച പൊതുമരാമത്ത് റോഡുകളിലൊന്നായ കൊരട്ടി - പുളിക്കടവ് റോഡിൽ കുലയിടം നോർത്ത് ജംഗ്ഷനും പാറയത്തിനും ഇടയിലാണ് ആശങ്കയുണർത്തി പാഴ്മരങ്ങൾ നിൽക്കുന്നത്.
തണലൊരുക്കുന്നവയാണെങ്കിലും വാക പോലുള്ള മരങ്ങൾ ജീവനു ഭീഷണിയാവുകയാണ്. റോഡിലേക്ക് അൽപം ചരിഞ്ഞ് നിൽക്കുന്ന മരത്തിന്റെ വേരുകൾ മണ്ണിലേക്ക് അധികം ആഴ്ന്നിറങ്ങിയിട്ടില്ലെന്ന് മാത്രമല്ല വലിയ രണ്ടു വാഹനങ്ങൾ ഇരു ദിശകളിൽ നിന്നും ഒപ്പമെത്തിയാൽ മരത്തിൽ തട്ടി അപകടത്തിന് വഴിവെക്കാനുള്ള സാധ്യതയും ഏറെയാണ്. പാതവക്കിലൂടെ കടന്നുപോകുന്ന 11കെ വി അടക്കമുള്ള ഹൈ - ലോ ടെൻഷൻ ലൈനുകൾക്ക് സമീപം ചെറിയ കാറ്റിനെ പോലും അതിജീവിക്കാനാകാതെ ഉയർന്നു നിൽക്കുന്ന ഇത്തരം മരങ്ങൾ സമീപത്തെ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
അപകടത്തിന് വഴിവെക്കുന്ന പാഴ്മരങ്ങളും ശിഖിരങ്ങളും വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി തുടർ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.