മേലൂർ: പൂലാനി-പുഷ്പഗിരി വഴി കുത്തനെയുള്ള കയറ്റയിറക്കത്തിലെ ‘എസ് വളവുകളിൽ സ്ഥിതി ചെയ്യുന്ന തോടിനും കുളത്തിനും കൈവരിയില്ലാത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കുളത്തിന് സമീപം മറിഞ്ഞ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു. നേരത്തെ തോടിനോട് ചേർന്ന് കോണ്ക്രീറ്റ് സ്റ്റോണുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ ഫലവും ഉണ്ടായില്ല. നിരവധി യാത്രക്കാർ ഇതിനോടകം അപകടത്തിലായിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ച് തെറിച്ച് പോയ സ്റ്റോണുകൾ പുനഃസ്ഥാപിക്കാൻ ഇനിയും സാധിച്ചിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സ്കൂൾ,കോളജ് വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങളിൽ പോകുന്പോൾ ആശങ്കയുള്ളതായി രക്ഷിതാക്കൾ പറയുന്നു. ഭീമമായ തുക വിനിയോഗിച്ചു നവീകരിച്ച റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന വാക്കുകൾ പാഴ്വാക്കായി മാറിയിരിക്കുകയാണ്. പ്രദേശത്തെ ഒരു സംഘടന വളവിൽ സ്ഥാപിച്ച സുരക്ഷാ കണ്ണാടിയാണ് യാത്രക്കാർക്ക് സഹായമാകുന്നത്. യാത്രക്കാരുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ കുളത്തിന് സമീപം മറിഞ്ഞ് വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു. നേരത്തെ തോടിനോട് ചേർന്ന് കോണ്ക്രീറ്റ് സ്റ്റോണുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ ഫലവും ഉണ്ടായില്ല. നിരവധി യാത്രക്കാർ ഇതിനോടകം അപകടത്തിലായിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ച് തെറിച്ച് പോയ സ്റ്റോണുകൾ പുനഃസ്ഥാപിക്കാൻ ഇനിയും സാധിച്ചിട്ടില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സ്കൂൾ,കോളജ് വിദ്യാർഥികൾ ഇരുചക്ര വാഹനങ്ങളിൽ പോകുന്പോൾ ആശങ്കയുള്ളതായി രക്ഷിതാക്കൾ പറയുന്നു. ഭീമമായ തുക വിനിയോഗിച്ചു നവീകരിച്ച റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്ന വാക്കുകൾ പാഴ്വാക്കായി മാറിയിരിക്കുകയാണ്. പ്രദേശത്തെ ഒരു സംഘടന വളവിൽ സ്ഥാപിച്ച സുരക്ഷാ കണ്ണാടിയാണ് യാത്രക്കാർക്ക് സഹായമാകുന്നത്. യാത്രക്കാരുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.