വെന്പല്ലൂർ: കേരള ബജറ്റ് കയ്പമംഗലത്തെ വഞ്ചിച്ച ബജറ്റെന്ന് ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ.
കയ്പമംഗലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ കുടിവെള്ള ക്ഷാമത്തിന് ഒരു രൂപ പോലും ബജറ്റിൽ സംഖ്യയില്ല. മതിലകം സിവിൽ സ്റ്റേഷന് ബജറ്റിൽ സംഖ്യ ഉൾപ്പെടുത്തിയില്ല. 25 കിലോമീറ്ററോളം കടൽതീരമുള്ള കയ്പമംഗലത്തിന് ടെട്രോപോഡ് കടൽഭിത്തിക്ക് നീക്കിവച്ചത് അഞ്ചുകോടിയാണ്. 500 മീറ്റർ പോലും ഈ സംഖ്യ കൊണ്ട് ഭിത്തി നിർമാണം പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല.
കഴിഞ്ഞ ബജറ്റിൽ തിരദേശത്തെ ഏക കൈത്തൊഴിലായ തഴപ്പായ മേഖലയ്ക്ക് ഫണ്ട് നീക്കിവച്ചെങ്കിലും ഒന്നും ചെലവഴിച്ചില്ല.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പുള്ള അഴിക്കോട്- മുനന്പം പാലത്തിന് ഒരു രൂപ പോലും വകയിരുത്തിയില്ല കഴിഞ്ഞ ബജറ്റിൽ 145 കോടി രൂപ വകയിരുത്തിയെങ്കിലും ടെൻഡർ അംഗീകരിക്കാതെ വന്നതുകൊണ്ട് ആ തുക റദ്ദായി. യുവാക്കളുടെ സ്വപ്നമായ കളിസ്ഥലത്തിന്ന് ബജറ്റിൽ ഇടം കണ്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഒരു രൂപ പോലുമില്ല. കയ്പമംഗലത്തെ തീരെ അവഗണിച്ച ബജറ്റാണ് ഈ വർഷത്തേതെന്നു ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
കയ്പമംഗലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ കുടിവെള്ള ക്ഷാമത്തിന് ഒരു രൂപ പോലും ബജറ്റിൽ സംഖ്യയില്ല. മതിലകം സിവിൽ സ്റ്റേഷന് ബജറ്റിൽ സംഖ്യ ഉൾപ്പെടുത്തിയില്ല. 25 കിലോമീറ്ററോളം കടൽതീരമുള്ള കയ്പമംഗലത്തിന് ടെട്രോപോഡ് കടൽഭിത്തിക്ക് നീക്കിവച്ചത് അഞ്ചുകോടിയാണ്. 500 മീറ്റർ പോലും ഈ സംഖ്യ കൊണ്ട് ഭിത്തി നിർമാണം പൂർത്തീകരിക്കുവാൻ സാധിക്കുകയില്ല.
കഴിഞ്ഞ ബജറ്റിൽ തിരദേശത്തെ ഏക കൈത്തൊഴിലായ തഴപ്പായ മേഖലയ്ക്ക് ഫണ്ട് നീക്കിവച്ചെങ്കിലും ഒന്നും ചെലവഴിച്ചില്ല.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പുള്ള അഴിക്കോട്- മുനന്പം പാലത്തിന് ഒരു രൂപ പോലും വകയിരുത്തിയില്ല കഴിഞ്ഞ ബജറ്റിൽ 145 കോടി രൂപ വകയിരുത്തിയെങ്കിലും ടെൻഡർ അംഗീകരിക്കാതെ വന്നതുകൊണ്ട് ആ തുക റദ്ദായി. യുവാക്കളുടെ സ്വപ്നമായ കളിസ്ഥലത്തിന്ന് ബജറ്റിൽ ഇടം കണ്ടില്ല.
ഉന്നത വിദ്യാഭ്യാസ രംഗത്തിന് ഒരു രൂപ പോലുമില്ല. കയ്പമംഗലത്തെ തീരെ അവഗണിച്ച ബജറ്റാണ് ഈ വർഷത്തേതെന്നു ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.