ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം നാലു ദിനം പിന്നിട്ടു. രുദ്രയജ്ഞ മണ്ഡപത്തിൽ മൃത്യുഞ്ജയ ഹോമം നടത്തി.തന്ത്രി ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാടായിരുന്നു മുഖ്യകാർമികൻ. മൃത്യുഞ്ജയം നൂറുകണക്കിന് ഭക്തർ ശീട്ടാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ അഭിഷേകം തൊഴാനും ഉച്ചയ്ക്ക് പ്രസാദ ഉൗട്ടിനും ഭക്തജന തിരക്കുണ്ടായി. ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളം, ഗുരുവായൂർ മുരളിയുടെ നാഗസ്വരം, ബ്രാഹ്മണിപ്പാട്ട്, നാരായണീയം പാരായണം എന്നിവയുണ്ടായിയി. വൈകിട്ട് കലാവേദിയിൽ ചെന്നൈ കുപ്പിവള ടീമിന്റെ തിരുവാതിരക്കളി, വാണി അനീഷ് പാർട്ടിയുടെ ശാസ്ത്രീയ നൃത്തം എന്നിവയായിരുന്നു. വെള്ളിയാഴ്ച രാത്രി രാധിക പരമേശ്വരൻ, ഗുരുവായൂർ ഹരികൃഷ്ണൻ, അദ്വൈത് ഗുരുവായൂർ എന്നിവരുടെ വയലിൻ ത്രയം നടന്നു.
ശനിയാഴ്ച രാവിലെ അഭിഷേകം തൊഴാനും ഉച്ചയ്ക്ക് പ്രസാദ ഉൗട്ടിനും ഭക്തജന തിരക്കുണ്ടായി. ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ മേളം, ഗുരുവായൂർ മുരളിയുടെ നാഗസ്വരം, ബ്രാഹ്മണിപ്പാട്ട്, നാരായണീയം പാരായണം എന്നിവയുണ്ടായിയി. വൈകിട്ട് കലാവേദിയിൽ ചെന്നൈ കുപ്പിവള ടീമിന്റെ തിരുവാതിരക്കളി, വാണി അനീഷ് പാർട്ടിയുടെ ശാസ്ത്രീയ നൃത്തം എന്നിവയായിരുന്നു. വെള്ളിയാഴ്ച രാത്രി രാധിക പരമേശ്വരൻ, ഗുരുവായൂർ ഹരികൃഷ്ണൻ, അദ്വൈത് ഗുരുവായൂർ എന്നിവരുടെ വയലിൻ ത്രയം നടന്നു.