തൃശൂർ: പതിമൂന്നാമത് ഇറ്റ്ഫോക്കിനായി ’ഒന്നിക്കണം മാനവികത’ എന്ന പ്രമേയത്തിൽ പല ദേശങ്ങളും സംസ്കാരങ്ങളും ഒത്തുചേർന്നപ്പോൾ തൃശൂർ നഗരത്തിലെ വിശ്വനാടക വേദികളിൽ ആവേശത്തിന്റെ അരങ്ങുണർന്നു. കെ.ടി. മുഹമ്മദ് തിയറ്റർ പരിസരത്ത് സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ മേള പ്രമാണി മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള വാദ്യമേളത്തോടെയാണ് അന്താരാഷ്ട്ര നാടകോത്സവത്തിന് അരങ്ങുണർന്നത്. കോവിഡ് വരുത്തിയ രണ്ട് വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമെത്തിയ ഇറ്റ്ഫോക്കിനെ പൂരനഗരി ആവേശത്തോടെ വരവേറ്റു.
ആദ്യദിനം
മൂന്നു നാടകങ്ങൾ
സമകാലിക രാഷ്ട്രീയ-സാമൂഹിക അവസ്ഥകൾ ചർച്ച ചെയ്ത മൂന്ന് നാടകങ്ങളാണ് ആദ്യദിനം ഇറ്റ്ഫോക്കിൽ അവതരിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്ത ബ്രെറ്റ് ബെയ്ലിയുടെ "സാംസണ്' നാടകത്തോടെയാണ് അന്തർദേശീയ നാടകങ്ങൾക്ക് തിരശീല ഉയർന്നത്.
അതുൽ കുമാർ സംവിധാനം ചെയ്ത "ടേക്കിംഗ് സൈഡ്സ്' എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങൾക്ക് കെ.ടി. മുഹമ്മദ് തീയറ്ററിൽ തുടക്കമായി. ഇന്ത്യൻ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ചു സ്ത്രീ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിച്ച കെ.എസ്. പ്രതാപന്റെ "നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ' എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്സ് തിയറ്ററിൽ മലയാള നാടകങ്ങൾക്കും തുടക്കമായി.
ആദ്യദിനം
മൂന്നു നാടകങ്ങൾ
സമകാലിക രാഷ്ട്രീയ-സാമൂഹിക അവസ്ഥകൾ ചർച്ച ചെയ്ത മൂന്ന് നാടകങ്ങളാണ് ആദ്യദിനം ഇറ്റ്ഫോക്കിൽ അവതരിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്ത ബ്രെറ്റ് ബെയ്ലിയുടെ "സാംസണ്' നാടകത്തോടെയാണ് അന്തർദേശീയ നാടകങ്ങൾക്ക് തിരശീല ഉയർന്നത്.
അതുൽ കുമാർ സംവിധാനം ചെയ്ത "ടേക്കിംഗ് സൈഡ്സ്' എന്ന നാടകത്തിലൂടെ ദേശീയ നാടകങ്ങൾക്ക് കെ.ടി. മുഹമ്മദ് തീയറ്ററിൽ തുടക്കമായി. ഇന്ത്യൻ അടിയന്തരാവസ്ഥ കാലഘട്ടത്തിലെ അഞ്ചു സ്ത്രീ കഥാപാത്രങ്ങളിലൂടെ അരങ്ങിലെത്തിച്ച കെ.എസ്. പ്രതാപന്റെ "നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ' എന്ന നാടകത്തിലൂടെ ബ്ലാക്ക് ബോക്സ് തിയറ്ററിൽ മലയാള നാടകങ്ങൾക്കും തുടക്കമായി.