മുവാറ്റുപുഴ: വഴി ചോദിക്കാൻ എന്ന വ്യാജേന ന്യൂജൻ ബൈക്കിലെത്തി മൊബൈൽ ഫോണ്‍ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. അന്പലമേട് കരിമുകൾ അമൃതകുടിരം കോളനിയിൽ അഖിൽ ഗണേശനെ (23)യാണ് അറസ്റ്റ് ചെയ്തത്. വാളകത്തെ സിമന്റ് വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരന്റെ വിലകൂടിയ മൊബൈൽ ഫോണാണ് പ്രതി തട്ടിയെടുത്തത്. മൂവാറ്റുപുഴ സിഐ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ മോഷണം, കഞ്ചാവ്, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. മൊബൈൽ ഫോണ്‍ വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ പ്രതിക്ക് മൊബൈൽ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും മറ്റും അറിയാവുന്നത് മോഷ്ടിച്ചെടുത്ത ഫോണുകൾ വിൽക്കാൻ എളുപ്പത്തിൽ കഴിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. മോഷണശേഷം തമിഴ്നാട്ടിലെ തൃച്ചിയിലേക്ക് മുങ്ങിയ പ്രതി നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, അസിസ്റ്റന്റ് എസ്ഐ പി.സി. ജയകുമാർ, സീനിയർ സിപിഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.
ഇയാൾക്കെതിരെ മോഷണം, കഞ്ചാവ്, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. മൊബൈൽ ഫോണ്‍ വ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ പ്രതിക്ക് മൊബൈൽ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും മറ്റും അറിയാവുന്നത് മോഷ്ടിച്ചെടുത്ത ഫോണുകൾ വിൽക്കാൻ എളുപ്പത്തിൽ കഴിഞ്ഞുവെന്ന് പോലീസ് പറഞ്ഞു. മോഷണശേഷം തമിഴ്നാട്ടിലെ തൃച്ചിയിലേക്ക് മുങ്ങിയ പ്രതി നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.കെ. രാജേഷ്, അസിസ്റ്റന്റ് എസ്ഐ പി.സി. ജയകുമാർ, സീനിയർ സിപിഒ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.