മൂവാറ്റുപുഴ: പ്ലൈവുഡ് കന്പനിയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയവർ പിടിയിൽ. പൊന്നിരിക്കപ്പറന്പ് ഭാഗത്തു പ്രവർത്തിക്കുന്ന ഡെക്ക് വുഡ് ഇന്ത്യ ട്രേഡിംഗ് കന്പനി എന്ന സ്ഥാപനത്തിന്റെ മറവിൽ വ്യാപകമായ രീതിയിൽ മയക്കുമരുന്ന് വിപണനവും ഉപഭോഗവും നടത്തിവന്ന മുളവൂർ സ്വദേശികളായ മുതിരക്കാലായിൽ ആസിഫ് അലി, ചിറയത്ത് ഇബ്രാഹിം ബാദുഷ, ഡെക്കോ എന്ന പേരിൽ അറിയപ്പെടുന്ന കരോട്ടുപറന്പിൽ സലിം മുഹമ്മദ്, പുത്തൻവീട്ടിൽ അൻവർ സാദിഖ്, അറയ്ക്കക്കുടിയിൽ മുഹമ്മദ് അൽത്താഫ്, അസ്ലംകുട്ടി എന്ന പേരിൽ അറിയപ്പെടുന്ന മേക്കപ്പടിക്കൽ മുഹമ്മദ് അസ്ലം, പേഴുംകാട്ടിൽ അനസ് എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്ലൈവുഡ് ബിസിനസിന്റെ മറവിൽ വൻതോതിൽ ബംഗളുരുവിൽനിന്നും കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങി മൂവാറ്റുപുഴയിലെയും കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് ഇവർ വിറ്റിരുന്നത്.
പ്രസ്തുത സ്ഥാപനത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ ബോങ്ങുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഇവർ നൽകിയിരുന്നു. പ്രതികളുടെ കൂട്ടാളികളെക്കുറിച്ചുള്ള പല വിവരങ്ങളും ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ പി.പി. ഹസൈനാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. ലിബു, എം.എം. ഷെബീർ, കെ.ഇ. ജോമോൻ, പി.എൻ. അജി, കെ.എസ്. ബബീന എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്ലൈവുഡ് ബിസിനസിന്റെ മറവിൽ വൻതോതിൽ ബംഗളുരുവിൽനിന്നും കുറഞ്ഞ വിലയ്ക്ക് എംഡിഎംഎ വാങ്ങി മൂവാറ്റുപുഴയിലെയും കോതമംഗലത്തെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് ഇവർ വിറ്റിരുന്നത്.
പ്രസ്തുത സ്ഥാപനത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ ബോങ്ങുകൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഇവർ നൽകിയിരുന്നു. പ്രതികളുടെ കൂട്ടാളികളെക്കുറിച്ചുള്ള പല വിവരങ്ങളും ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർ പി.പി. ഹസൈനാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. ലിബു, എം.എം. ഷെബീർ, കെ.ഇ. ജോമോൻ, പി.എൻ. അജി, കെ.എസ്. ബബീന എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.