ആലുവ: ഒമാനിൽ നടന്ന ട്രയാത്തലോണിൽ അയൺമാൻ പട്ടം കരസ്ഥമാക്കി ആലുവ സ്വദേശി രൂപ്സൺ സേവ്യർ. അയൺമാൻ 70.3 മത്സരത്തിലാണ് രൂപ്സൺ അപൂർവ നേട്ടം കരസ്ഥമാക്കിയത്.
ലോകത്തിലെ തന്നെ അതികഠിനമായ കായിക പരീക്ഷണങ്ങളിലൊന്നാണ് അയൺമാൻ ട്രയാത്തലോൺ . ഇടവേളകളില്ലാതെ സ്വിമ്മിംഗ് സൈക്ലിംഗ് റണ്ണിംഗ് എന്നിവ നിശ്ചിത സമയത്തിൽ ചെയ്തു തീർക്കുന്നവരാണ് വിജയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ കടലിൽ 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിൾ ഓട്ടം, 21.1 കിലോമീറ്റർ ഓട്ടം എന്നിവ രൂപ്സൺ ആറു മണിക്കൂർ 42 മിനിട്ടു 29 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി.
കഴിഞ്ഞ 17 വർഷമായി ഒമാനിലെ എംപവർ എന്ന കമ്പനിയിലെ നെറ്റ്വർക്ക് ടെക്നിക്കൽ കൺസൾട്ടന്റ് ആണ് രൂപ്സൺ. ആലുവ നസ്രത്ത് റോഡിൽ ആസാദ് ലൈനിൽ താമസിക്കുന്ന എൻ.ടി. സേവ്യറിന്റെ യും ലിസിയുടേയും മകനാണ്.
ലോകത്തിലെ തന്നെ അതികഠിനമായ കായിക പരീക്ഷണങ്ങളിലൊന്നാണ് അയൺമാൻ ട്രയാത്തലോൺ . ഇടവേളകളില്ലാതെ സ്വിമ്മിംഗ് സൈക്ലിംഗ് റണ്ണിംഗ് എന്നിവ നിശ്ചിത സമയത്തിൽ ചെയ്തു തീർക്കുന്നവരാണ് വിജയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500 ഓളം കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ കടലിൽ 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിൾ ഓട്ടം, 21.1 കിലോമീറ്റർ ഓട്ടം എന്നിവ രൂപ്സൺ ആറു മണിക്കൂർ 42 മിനിട്ടു 29 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കി.
കഴിഞ്ഞ 17 വർഷമായി ഒമാനിലെ എംപവർ എന്ന കമ്പനിയിലെ നെറ്റ്വർക്ക് ടെക്നിക്കൽ കൺസൾട്ടന്റ് ആണ് രൂപ്സൺ. ആലുവ നസ്രത്ത് റോഡിൽ ആസാദ് ലൈനിൽ താമസിക്കുന്ന എൻ.ടി. സേവ്യറിന്റെ യും ലിസിയുടേയും മകനാണ്.