കൊരട്ടി: കനാൽ വെള്ളം വിടാത്തതിനെതിരെ ചിറങ്ങരയിലെ ഇറിഗേഷൻ വകുപ്പ് ഓഫീസ് വാർഡ് മെന്പർ ലിജോ ജോസിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പു സമരം.
തിരുമുടിക്കുന്ന്, മുടപ്പുഴ മേഖലകളിലെ കിണറുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കനാലിലൂടെ വെള്ളമെത്തിക്കാതെ അധികൃതർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കൃഷിയിടങ്ങളിലേക്ക് വെളളമെത്തിക്കാനാകാതെ കർഷകരും ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ചയിലും കനാൽ വെള്ളമെത്തിയില്ല.
തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ആയിട്ടു പോലും പ്രതിസന്ധിക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് വാർഡ് മെന്പർ ലിജോ ജോസ്, എ.എ. ബിജു എന്നിവരുടെ നേതൃത്വത്തിൽ ഓഫീസ് കവാടത്തിൽ കുത്തിയിരിപ്പ് നടത്തിയത്.
കനാൽ വെള്ളം വിടുന്നത് സംബന്ധിച്ച് പരാതി പറയാൻ ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോണ് എടുക്കാൻ കൂട്ടാക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. കനാൽ വെള്ളം തുറന്നു വിടാൻ സത്വര നടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.
തിരുമുടിക്കുന്ന്, മുടപ്പുഴ മേഖലകളിലെ കിണറുകളിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് കനാലിലൂടെ വെള്ളമെത്തിക്കാതെ അധികൃതർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കൃഷിയിടങ്ങളിലേക്ക് വെളളമെത്തിക്കാനാകാതെ കർഷകരും ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ചയിലും കനാൽ വെള്ളമെത്തിയില്ല.
തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ആയിട്ടു പോലും പ്രതിസന്ധിക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് വാർഡ് മെന്പർ ലിജോ ജോസ്, എ.എ. ബിജു എന്നിവരുടെ നേതൃത്വത്തിൽ ഓഫീസ് കവാടത്തിൽ കുത്തിയിരിപ്പ് നടത്തിയത്.
കനാൽ വെള്ളം വിടുന്നത് സംബന്ധിച്ച് പരാതി പറയാൻ ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോണ് എടുക്കാൻ കൂട്ടാക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. കനാൽ വെള്ളം തുറന്നു വിടാൻ സത്വര നടപടി സ്വീകരിക്കാമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.