കളമശേരി : എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ജനിക്കാത്ത കുഞ്ഞിന്റെ പേരിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് കെട്ടിച്ചമച്ച കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്. സംഭവത്തിൽ സൂപ്രണ്ടിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റി മെഡിക്കൽ കോളജിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻപും ഇത്തരത്തിൽ നിയമലംഘനം നടന്നിട്ടുണെങ്കിൽ അതും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച താത്കാലിക ജീവനക്കാരനും അസ്മിനിസ്ട്രേട്രേറ്റീവ് അസിസ്റ്റന്റുമായ എ. അനിൽകുമാറിനെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് സൂപ്രണ്ടിനെ കൂടി പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. കേസിൽ കുറ്റാരോപിതനായ ആശുപത്രി സൂപ്രണ്ടിനേയും ഓഫീസിലെ മുഴുവൻ ജീവനക്കാരെയും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വ്യാജ ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇതിന് മുമ്പും നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
മുൻപും ഇത്തരത്തിൽ നിയമലംഘനം നടന്നിട്ടുണെങ്കിൽ അതും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച താത്കാലിക ജീവനക്കാരനും അസ്മിനിസ്ട്രേട്രേറ്റീവ് അസിസ്റ്റന്റുമായ എ. അനിൽകുമാറിനെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് സൂപ്രണ്ടിനെ കൂടി പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. കേസിൽ കുറ്റാരോപിതനായ ആശുപത്രി സൂപ്രണ്ടിനേയും ഓഫീസിലെ മുഴുവൻ ജീവനക്കാരെയും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. വ്യാജ ജനന-മരണ സർട്ടിഫിക്കറ്റുകൾ ഇതിന് മുമ്പും നൽകിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫും നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.