കൂത്താട്ടുകുളം: കാർപോർച്ചിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ശരീരത്തിൽ നിന്നു രക്തം വാർന്നതിനാലാണെന്ന് പോസ്റ്റ്്മോർട്ടം റിപ്പോർട്ട്. ചന്പമല പുത്തൻപുരയിൽ ഷിബു ഐസക്കിനെയാണ് വെള്ളിയാഴ്ച പുലർച്ചെ കാർപോർച്ചിനു സമീപം ജനലിൽ കൈ കുരുങ്ങിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിലും പരിസരങ്ങളിലും രക്തം കണ്ടെത്തിയിരുന്നു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ ഇടതുകാലിന്റെ പിൻവശത്ത് ആഴത്തിലുള്ള മുറിവും തലയ്ക്കു പിന്നിൽ ചതവും കണ്ടെത്തി. എന്നാൽ ആന്തരിക അവയവങ്ങളിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
അസ്ഥികൾക്ക് പൊട്ടലുകളോ മറ്റ് മർദനമേറ്റ പാടുകളോ ശരീരത്തിൽ ഇല്ല. കാലിലെ മുറിവിലൂടെ രക്തം വാർന്നുപോയതാകാമെന്നാണ് നിഗമനം. 12 മണിക്കൂറോളം രക്തം വാർന്നതിനുശേഷമാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പോലീസ് അന്വേഷണം ഊർജിതമാക്കി. സംസ്കാരം നടത്തി ഭാര്യ: സുജ, മകൾ : ശീതൾ.
അസ്ഥികൾക്ക് പൊട്ടലുകളോ മറ്റ് മർദനമേറ്റ പാടുകളോ ശരീരത്തിൽ ഇല്ല. കാലിലെ മുറിവിലൂടെ രക്തം വാർന്നുപോയതാകാമെന്നാണ് നിഗമനം. 12 മണിക്കൂറോളം രക്തം വാർന്നതിനുശേഷമാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പോലീസ് അന്വേഷണം ഊർജിതമാക്കി. സംസ്കാരം നടത്തി ഭാര്യ: സുജ, മകൾ : ശീതൾ.