ചേർപ്പ്: കൊന്പൻ പാറമേക്കാവ് കാശിനാഥന്റെ അക്രമണത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഗജപ്രേമി ചേർപ്പ് കുളത്തൂർ റോഡിൽ കുളത്തൂർ രാജ(60)ന് പുനർജീവൻ.
രാജന്റെ വീട്ടുമുറ്റത്തെ മരത്തണലുകളിൽ ആനകൾക്ക് വിശ്രമിക്കാനും ഭക്ഷണങ്ങൾ നൽകാനും വർഷങ്ങളായി ഇടം നൽകിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഉത്സവങ്ങൾക്ക് പോകുംവഴി രാജന്റെ വീട്ടുമുറ്റത്ത് വിശ്രമിക്കാൻ ഇടം നൽകിയ കാശിനാഥനാണ് രാത്രി വീട്ടുടമയായ രാജനു നേരെ തിരിഞ്ഞത്. പാപ്പൻമാരുടെ അനുമതിയോടെ ആനയ്ക്ക് പഴവർഗങ്ങൾ നൽകിയതിനുശേഷം വീടിന്റെ മുന്നിലെ തിണ്ണയിൽ ഇരിക്കുകയായിരുന്ന രാജന്റെ കഴുത്തിൽ ആന തുന്പികൈകൊണ്ട് മുറുകെ പിടിക്കുകയും രാജൻ തിണ്ണയിൽനിന്ന് നിലത്ത് വീഴുകയുമായിരുന്നു.
തുടർന്ന് സംഭവമറിഞ്ഞെത്തിയ ഭാര്യയും മകളും ചേർന്ന് രാജനെ വലിച്ചുനീക്കുകയായിരുന്നു. നിലത്ത് വീണതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമാണ് രാജന് ഉണ്ടായത്. പിന്നിട് ആന വീട്ടിലെ മര ഉൗഞ്ഞാലും തകർത്തു. വീട്ടിൽനിന്ന് ആന ചിറ്റൂർമന റോഡിലൂടെ ഓടി. ആനയെ രാത്രിയോടെ വനംവകുപ്പ് ഉദ്യേഗസ്ഥർ തളയ്ക്കുകയായിരുന്നു. പിന്നിട് കാശിനാഥനെ പാറമേക്കാവിന്റെ പറന്പിൽ എത്തിച്ചു.
പ്രകൃതി-മൃഗ സ്നേഹിയായ രാജന് ഗജ സ്നേഹം തുടങ്ങിയിട്ട് മുപ്പതുവർഷത്തിലേറെയായി. എണ്ണമറ്റ ആനകൾ രാജന്റെ വീട്ടുമുറ്റത്തെ സ്ഥിരം അതിഥികളായിരുന്നു. തൊട്ടും തലോടിയും ആനകളെ പരിപാലിക്കുന്ന രാജനെ ഇന്നലെയുണ്ടായ അനുഭവം വേദനയായി മാറി.
രാജന്റെ വീട്ടുമുറ്റത്തെ മരത്തണലുകളിൽ ആനകൾക്ക് വിശ്രമിക്കാനും ഭക്ഷണങ്ങൾ നൽകാനും വർഷങ്ങളായി ഇടം നൽകിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഉത്സവങ്ങൾക്ക് പോകുംവഴി രാജന്റെ വീട്ടുമുറ്റത്ത് വിശ്രമിക്കാൻ ഇടം നൽകിയ കാശിനാഥനാണ് രാത്രി വീട്ടുടമയായ രാജനു നേരെ തിരിഞ്ഞത്. പാപ്പൻമാരുടെ അനുമതിയോടെ ആനയ്ക്ക് പഴവർഗങ്ങൾ നൽകിയതിനുശേഷം വീടിന്റെ മുന്നിലെ തിണ്ണയിൽ ഇരിക്കുകയായിരുന്ന രാജന്റെ കഴുത്തിൽ ആന തുന്പികൈകൊണ്ട് മുറുകെ പിടിക്കുകയും രാജൻ തിണ്ണയിൽനിന്ന് നിലത്ത് വീഴുകയുമായിരുന്നു.
തുടർന്ന് സംഭവമറിഞ്ഞെത്തിയ ഭാര്യയും മകളും ചേർന്ന് രാജനെ വലിച്ചുനീക്കുകയായിരുന്നു. നിലത്ത് വീണതിനാൽ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമാണ് രാജന് ഉണ്ടായത്. പിന്നിട് ആന വീട്ടിലെ മര ഉൗഞ്ഞാലും തകർത്തു. വീട്ടിൽനിന്ന് ആന ചിറ്റൂർമന റോഡിലൂടെ ഓടി. ആനയെ രാത്രിയോടെ വനംവകുപ്പ് ഉദ്യേഗസ്ഥർ തളയ്ക്കുകയായിരുന്നു. പിന്നിട് കാശിനാഥനെ പാറമേക്കാവിന്റെ പറന്പിൽ എത്തിച്ചു.
പ്രകൃതി-മൃഗ സ്നേഹിയായ രാജന് ഗജ സ്നേഹം തുടങ്ങിയിട്ട് മുപ്പതുവർഷത്തിലേറെയായി. എണ്ണമറ്റ ആനകൾ രാജന്റെ വീട്ടുമുറ്റത്തെ സ്ഥിരം അതിഥികളായിരുന്നു. തൊട്ടും തലോടിയും ആനകളെ പരിപാലിക്കുന്ന രാജനെ ഇന്നലെയുണ്ടായ അനുഭവം വേദനയായി മാറി.