തൃശൂർ: വിശുദ്ധ ബൈബിൾ കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം മതേതര കേരളത്തിന് നാണക്കേടാണെന്ന് തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ വിലയിരുത്തി.
ഈ പ്രവൃത്തി ചെയ്ത വ്യക്തിയെയും അതിന്റെ പിന്നിലുള്ളവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുവാൻ എല്ലാ നടപടികളുമുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെയും സാംസ്കാരിക നായകരുടെയും നിസംഗത അത്ഭുതപ്പെടുത്തുന്നുവെന്നും യോഗത്തിൽ വിലയിരുത്തി. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ അധ്യക്ഷത വഹിച്ചു.
അസി. ഡയറക്ടർ ഫാ. ഷാന്േറാ തലക്കോട്ടൂർ, ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, ട്രഷറർ ജെയ്സൻ മാണി, ജോ. കണ്‍വീനർമാരായ ബിജു വർഗീസ്, സുബി ജസ്റ്റിൻ, ജോയിന്റ് സെക്രട്ടറിമാരായ ലിവിൻ വർഗീസ്, ഷീജ ജോണ്സൻ, എക്സി. കമ്മിറ്റി അംഗങ്ങളായ ജിനീഷ് വടക്കുഞ്ചേരി, സി.ടി. ജോയ്, ദേവസ്യ പുതുശേരി എന്നിവർ പ്രസംഗിച്ചു.
ഈ പ്രവൃത്തി ചെയ്ത വ്യക്തിയെയും അതിന്റെ പിന്നിലുള്ളവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുവാൻ എല്ലാ നടപടികളുമുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെയും സാംസ്കാരിക നായകരുടെയും നിസംഗത അത്ഭുതപ്പെടുത്തുന്നുവെന്നും യോഗത്തിൽ വിലയിരുത്തി. ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ അധ്യക്ഷത വഹിച്ചു.
അസി. ഡയറക്ടർ ഫാ. ഷാന്േറാ തലക്കോട്ടൂർ, ജനറൽ കണ്‍വീനർ ഷിന്റോ മാത്യു, ജനറൽ സെക്രട്ടറി പ്രഫ. ജോർജ് അലക്സ്, ട്രഷറർ ജെയ്സൻ മാണി, ജോ. കണ്‍വീനർമാരായ ബിജു വർഗീസ്, സുബി ജസ്റ്റിൻ, ജോയിന്റ് സെക്രട്ടറിമാരായ ലിവിൻ വർഗീസ്, ഷീജ ജോണ്സൻ, എക്സി. കമ്മിറ്റി അംഗങ്ങളായ ജിനീഷ് വടക്കുഞ്ചേരി, സി.ടി. ജോയ്, ദേവസ്യ പുതുശേരി എന്നിവർ പ്രസംഗിച്ചു.