തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിനു സമീപം നിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയെ ദേഹോപദ്രവമേൽപ്പിച്ച് വാഹനത്തിന്റെ താക്കോലും സ്വർണമാലയും മൊബൈൽ ഫോണും കവർച്ചചെയ്ത കേസിൽ പ്രതികൾ അറസ്റ്റിൽ.
കയ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ്(27), അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക്(33) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഷാഡോ പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ 27ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ശക്തൻ സ്റ്റാൻഡിനു സമീപം തൊഴിലാളികളെ കാത്തുനിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയുടെ സമീപം പ്രതികൾ രണ്ടുപേരും വന്ന് വിശേഷങ്ങൾ ചോദിച്ച് അടുത്തുകൂടുകയും പെട്ടന്ന് അയാളെ ആക്രമിച്ച് കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർച്ചചെയ്ത് കടന്നുകളയുകയുമായിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസറ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ തൃശൂർ സിറ്റി പോലീസ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞാണ് പ്രതികളെ പിടികൂടിയത്.
കയ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ്(27), അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക്(33) എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഷാഡോ പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ 27ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ശക്തൻ സ്റ്റാൻഡിനു സമീപം തൊഴിലാളികളെ കാത്തുനിൽക്കുകയായിരുന്ന അയ്യന്തോൾ സ്വദേശിയുടെ സമീപം പ്രതികൾ രണ്ടുപേരും വന്ന് വിശേഷങ്ങൾ ചോദിച്ച് അടുത്തുകൂടുകയും പെട്ടന്ന് അയാളെ ആക്രമിച്ച് കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർച്ചചെയ്ത് കടന്നുകളയുകയുമായിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസറ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ തൃശൂർ സിറ്റി പോലീസ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞാണ് പ്രതികളെ പിടികൂടിയത്.