തൃശൂർ: കേന്ദ്ര കേരള ബജറ്റുകൾ രാജ്യത്തെ സാധാരണക്കാർക്കും കർഷകർക്കും തൊഴിൽ രഹിതർക്കും നിരാശ നൽകുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. കേന്ദ്ര ബജറ്റ് പതിവുപോലെ കോർപറേറ്റുകളെ പ്രീതിപ്പെടുത്തുന്നതാണ്. പെട്രോളിനും ഡീസലിനും കൂടുതൽ നികുതി ചുമത്തികൊണ്ട് കേരളത്തിലെ 85 ലക്ഷം കുടുംബങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുകയാണ് കേരള ബജറ്റിൽ ചെയ്തിരിക്കുന്നത്.
സാന്പത്തികബുദ്ധിമുട്ടിൽ ജനം നട്ടംതിരിയുന്പോൾ നികുതിവെട്ടിപ്പും കേരളത്തിലെ ധനകാര്യ ഭരണമെന്നത് കടമെടുപ്പ് മാത്രമായി അധപതിച്ചുവെന്നും ജോസ് വള്ളൂർ പറഞ്ഞു.
കേന്ദ്ര-കേരള ബജറ്റുകൾക്കെതിരേ പ്രതിഷേധിക്കാനായി ഇന്നു കരിദിനം ആചരിക്കുമെന്നും വൈകിട്ട് അഞ്ചിന് മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.
സാന്പത്തികബുദ്ധിമുട്ടിൽ ജനം നട്ടംതിരിയുന്പോൾ നികുതിവെട്ടിപ്പും കേരളത്തിലെ ധനകാര്യ ഭരണമെന്നത് കടമെടുപ്പ് മാത്രമായി അധപതിച്ചുവെന്നും ജോസ് വള്ളൂർ പറഞ്ഞു.
കേന്ദ്ര-കേരള ബജറ്റുകൾക്കെതിരേ പ്രതിഷേധിക്കാനായി ഇന്നു കരിദിനം ആചരിക്കുമെന്നും വൈകിട്ട് അഞ്ചിന് മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.