കാട്ടൂർ: കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐ ഏറ്റെടുക്കാത്തതിനെത്തുടർന്ന് സിപിഎം അംഗം ടി.വി. ലത പ്രസിഡന്റായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അംഗവുമാണ്. സിപിഎം അംഗം ഷീജാ പവിത്രൻ നേരത്തേയുണ്ടായിരുന്ന ധാരണപ്രകാരം രാജിവെച്ചതിനെത്തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ രണ്ടുവർഷം സിപിഎമ്മിനും ഒരു വർഷം സിപിഐയ്ക്കും ബാക്കിയുള്ള രണ്ടുവർഷം വീണ്ടും സിപിഎമ്മിനും പ്രസിഡന്റ് സ്ഥാനമെന്നതായിരുന്നു ധാരണ. എന്നാൽ, കാട്ടൂർ പഞ്ചായത്തിൽ എൽഡിഎഫ് കമ്മിറ്റി ധാരണപ്രകാരം ആദ്യത്തെ നാലുവർഷം സിപിഎമ്മിനും ശേഷിക്കുന്ന ഒരുവർഷം സിപിഐയ്ക്കും പ്രസിഡന്റ് സ്ഥാനമെന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം ഏറ്റെടുക്കാതിരുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ സിപിഐയുടെ രണ്ട് അംഗങ്ങളുടേതടക്കം ടി.വി. ലതയ്ക്ക് ഒന്‍പത് വോട്ട് ലഭിച്ചു. എതിർസ്ഥാനാർഥി യുഡിഎഫിലെ അംബുജ രാജന് നാല് വോട്ടാണ് കിട്ടിയത്. ഏക ബിജെപി അംഗം തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
വാദം പൊളിഞ്ഞു
യൂത്ത് കോണ്‍ഗ്രസ്
ഷീജാ പവിത്രൻ രാജിവെച്ച ഒഴിവിലേക്ക് സിപിഎം മറ്റൊരു അംഗത്തെ പ്രസിഡന്റാക്കിയതോടെ പൊളിഞ്ഞത് എൽഡിഎഫ് ധാരണപ്രകാരമാണ് രാജിയെന്ന സിപിഎം വാദമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കള്ളുഷാപ്പ് സൽകാര വിവാദത്തെത്തുടർന്നാണ് ഷീജാ പവിത്രന്റെ രാജി. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തമായ ഇടപെടലാണ് രാജിയിലെത്തിച്ചതെന്നും മണ്ഡലം പ്രസിഡന്റ് ഷെറീൻ തേർമഠം പത്രക്കുറിപ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ സിപിഐയുടെ രണ്ട് അംഗങ്ങളുടേതടക്കം ടി.വി. ലതയ്ക്ക് ഒന്‍പത് വോട്ട് ലഭിച്ചു. എതിർസ്ഥാനാർഥി യുഡിഎഫിലെ അംബുജ രാജന് നാല് വോട്ടാണ് കിട്ടിയത്. ഏക ബിജെപി അംഗം തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു.
വാദം പൊളിഞ്ഞു
യൂത്ത് കോണ്‍ഗ്രസ്
ഷീജാ പവിത്രൻ രാജിവെച്ച ഒഴിവിലേക്ക് സിപിഎം മറ്റൊരു അംഗത്തെ പ്രസിഡന്റാക്കിയതോടെ പൊളിഞ്ഞത് എൽഡിഎഫ് ധാരണപ്രകാരമാണ് രാജിയെന്ന സിപിഎം വാദമാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കള്ളുഷാപ്പ് സൽകാര വിവാദത്തെത്തുടർന്നാണ് ഷീജാ പവിത്രന്റെ രാജി. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തമായ ഇടപെടലാണ് രാജിയിലെത്തിച്ചതെന്നും മണ്ഡലം പ്രസിഡന്റ് ഷെറീൻ തേർമഠം പത്രക്കുറിപ്പിൽ പറഞ്ഞു.