+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബജറ്റിനെതിരെ പ്രതിഷേധം

കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെ
ബജറ്റിനെതിരെ പ്രതിഷേധം
കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പെട്രോള്‍ പമ്പ് ഉപരോധിച്ചു. ഡിസിസി ഓഫിസില്‍ നിന്ന് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പമ്പിന് മുന്നില്‍ ബജറ്റിന്‍റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.
തുടര്‍ന്ന് വലിയ വടം കെട്ടി പമ്പിന്‍റെ കവാടം ഉപരോധിച്ചു. മനഃസാക്ഷിയില്ലാത്ത ഈ സെസ് പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നല്‍കി. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം , ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.വി.പി. കൃഷ്ണകുമാര്‍, അബ്ദുല്‍ ലത്തീഫ്, എന്‍.ആര്‍. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബിജെപിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. പള്ളിമുക്ക് ജംഗ്ഷനില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.എസ്. ഷൈജു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുല്‍ കൃഷ്ണ, ദിനില്‍ ദിനേശ്, കെ. ഗണേഷ്, എം.എന്‍. ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.