കൊച്ചി: ബജറ്റിൽ ഇന്ധനക്കൊള്ള നടത്തുന്നതിനിടെ സംസ്ഥാന സർക്കാർ വനാതിർത്തിയിലെ കർഷകരുടെ കാര്യം മറന്നതായി യുഡിഎഫ് എറണാകുളം ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. വന്യമൃഗ ശല്യം പരിഹരിക്കാൻ 50 കോടി രൂപ മാത്രമാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.
വന്യമൃഗങ്ങൾ മൂലം ഉണ്ടായ നഷ്ടപരിഹാരം നൽകാൻ പോലും ഈ തുക തികയില്ല. വന്യമൃഗ ശല്യം ഉള്ള വനാതിർത്തികളിൽ വൈദ്യുതി വേലി, കിടങ്ങുകൾ, സംരക്ഷണഭിത്തികൾ എന്നിവ സ്ഥാപിച്ചാൽ നഷ്ടപരിഹാരം കൊടുക്കുന്ന അധിക ബാധ്യത ഒഴിവാക്കാൻ കഴിയും. കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന്റെ നാലിലൊന്നു പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാണ് കർഷകർ ആഗ്രഹിക്കുന്നത്. ഒറ്റത്തവണകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം ആജീവനാന്തം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഷിബു കുറ്റപ്പെടുത്തി.
വന്യമൃഗങ്ങൾ മൂലം ഉണ്ടായ നഷ്ടപരിഹാരം നൽകാൻ പോലും ഈ തുക തികയില്ല. വന്യമൃഗ ശല്യം ഉള്ള വനാതിർത്തികളിൽ വൈദ്യുതി വേലി, കിടങ്ങുകൾ, സംരക്ഷണഭിത്തികൾ എന്നിവ സ്ഥാപിച്ചാൽ നഷ്ടപരിഹാരം കൊടുക്കുന്ന അധിക ബാധ്യത ഒഴിവാക്കാൻ കഴിയും. കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന്റെ നാലിലൊന്നു പോലും നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാണ് കർഷകർ ആഗ്രഹിക്കുന്നത്. ഒറ്റത്തവണകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം ആജീവനാന്തം നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഷിബു കുറ്റപ്പെടുത്തി.