സ്വന്തം ലേഖിക
കൊച്ചി: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണക്കാരന്റെ ജീവിത ചെലവ് ഉയർത്തുന്നതാണ് സംസ്ഥാന ബജറ്റ്. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ് കൂടി ഉയരുന്പോൾ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകും. വിവിധ മേഖലയിലുള്ളവരുടെ പ്രതികരണങ്ങളിലൂടെ...
റോസമ്മ വർഗീസ് (വീട്ടമ്മ)
സാധാരണക്കാരെ യാതൊരു വിധത്തിലും പരിഗണിക്കാത്തൊരു ബജറ്റായിപ്പോയി. ഞങ്ങളെപ്പോലുള്ളവരുടെ ജീവിതസാഹചര്യങ്ങളെ യാതൊരുവിധത്തിലും മെച്ചപ്പെടുത്താനാവാതെ നടുവൊടിക്കുന്ന രീതിയിൽ സാന്പത്തിക ബാധ്യതവരുത്തുമെന്നത് സത്യമാണ്. കുടുംബ ബജറ്റു താളംതെറ്റാതെ നോക്കാൻ ഞങ്ങൾ വീട്ടമ്മമാർ പാടുപെടേണ്ടിവരും.
എ.എൽ. സക്കീർ ഹുസൈൻ (പച്ചക്കറി വ്യാപാരി)
നിലവിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന മേഖലയാണ് പഴം- പച്ചക്കറി വ്യാപാരികൾ. ഈ ബജറ്റ് തീരുമാനങ്ങൾ ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതല്ല. ഇന്ധനത്തിന് രണ്ടു രൂപ ചാർജ് വർധന ഭീമമായ വർധന തന്നെയാണ്. എല്ലാതരത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പഴം-പച്ചക്കറി വ്യാപാരികൾ പോയിക്കൊണ്ടിരിക്കുന്നത്. ഒരുവിധത്തിലും അംഗീകരിക്കാനാവാത്ത ബജറ്റാണിത്.
സനൂബ് ഇലഞ്ഞിക്കൽ (ഓട്ടോ ഡ്രൈവർ)
സെസ് കൂട്ടിയത് ബുദ്ധിമുട്ടുതന്നെയാണ്. ഒരു ദിവസം ചുരുങ്ങിയത് നാല് ലിറ്റർ ഡീസൽ അടിക്കേണ്ടിവരും. ഞങ്ങൾക്ക് വരുമാനം കുറവാണ്. ഇപ്പോൾ ചെലവ് കൂടുതലായി. സെസ് കൂടിയതിന് അനുസരിച്ച് ഒന്നോ രണ്ടോ രൂപ യാത്രക്കാരോട് ഈടാക്കിയാൽ അത് പരാതിയാകും. ഞങ്ങളെപ്പോലെയുളള സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത ബജറ്റാണിത്.
വിഷ്ണു അശോകൻ (ബസ് കണ്ടക്ടർ)
പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതുമൂലം ഇന്ധനവില കുതിച്ചുകയറും. ഇത് വിലക്കയറ്റത്തിന് ഇടയാക്കും. ജനജീവിതം ദുരിതപൂർണമാക്കുന്ന ബജറ്റാണിത്.
ലൈല ജേക്കബ് (വീട്ടമ്മ)
മേക്ക് ഇൻ കേരള പദ്ധതി ശരിയായി നടപ്പാക്കിയാൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബ ബജറ്റ് തകർക്കുമെന്നതിൽ സംശയമില്ല.
മേരി ജോർജ് (വീട്ടമ്മ)
കോവിഡിന് ശേഷം നെട്ടോട്ടം ഓടുന്ന ജനതയ്ക്ക് ബജറ്റിലൂടെ ഇരുട്ടടിയാണ് കിട്ടിയിരിക്കുന്നത്. സാധാരണക്കാരയ വീട്ടമ്മമാർക്ക് കനത്ത തിരിച്ചടിയാണിത്. കുടുംബ ബജറ്റിന്റെ താളം തെറ്റും.
കൊച്ചി: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണക്കാരന്റെ ജീവിത ചെലവ് ഉയർത്തുന്നതാണ് സംസ്ഥാന ബജറ്റ്. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ് കൂടി ഉയരുന്പോൾ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകും. വിവിധ മേഖലയിലുള്ളവരുടെ പ്രതികരണങ്ങളിലൂടെ...
റോസമ്മ വർഗീസ് (വീട്ടമ്മ)
സാധാരണക്കാരെ യാതൊരു വിധത്തിലും പരിഗണിക്കാത്തൊരു ബജറ്റായിപ്പോയി. ഞങ്ങളെപ്പോലുള്ളവരുടെ ജീവിതസാഹചര്യങ്ങളെ യാതൊരുവിധത്തിലും മെച്ചപ്പെടുത്താനാവാതെ നടുവൊടിക്കുന്ന രീതിയിൽ സാന്പത്തിക ബാധ്യതവരുത്തുമെന്നത് സത്യമാണ്. കുടുംബ ബജറ്റു താളംതെറ്റാതെ നോക്കാൻ ഞങ്ങൾ വീട്ടമ്മമാർ പാടുപെടേണ്ടിവരും.
എ.എൽ. സക്കീർ ഹുസൈൻ (പച്ചക്കറി വ്യാപാരി)
നിലവിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന മേഖലയാണ് പഴം- പച്ചക്കറി വ്യാപാരികൾ. ഈ ബജറ്റ് തീരുമാനങ്ങൾ ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതല്ല. ഇന്ധനത്തിന് രണ്ടു രൂപ ചാർജ് വർധന ഭീമമായ വർധന തന്നെയാണ്. എല്ലാതരത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പഴം-പച്ചക്കറി വ്യാപാരികൾ പോയിക്കൊണ്ടിരിക്കുന്നത്. ഒരുവിധത്തിലും അംഗീകരിക്കാനാവാത്ത ബജറ്റാണിത്.
സനൂബ് ഇലഞ്ഞിക്കൽ (ഓട്ടോ ഡ്രൈവർ)
സെസ് കൂട്ടിയത് ബുദ്ധിമുട്ടുതന്നെയാണ്. ഒരു ദിവസം ചുരുങ്ങിയത് നാല് ലിറ്റർ ഡീസൽ അടിക്കേണ്ടിവരും. ഞങ്ങൾക്ക് വരുമാനം കുറവാണ്. ഇപ്പോൾ ചെലവ് കൂടുതലായി. സെസ് കൂടിയതിന് അനുസരിച്ച് ഒന്നോ രണ്ടോ രൂപ യാത്രക്കാരോട് ഈടാക്കിയാൽ അത് പരാതിയാകും. ഞങ്ങളെപ്പോലെയുളള സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത ബജറ്റാണിത്.
വിഷ്ണു അശോകൻ (ബസ് കണ്ടക്ടർ)
പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതുമൂലം ഇന്ധനവില കുതിച്ചുകയറും. ഇത് വിലക്കയറ്റത്തിന് ഇടയാക്കും. ജനജീവിതം ദുരിതപൂർണമാക്കുന്ന ബജറ്റാണിത്.
ലൈല ജേക്കബ് (വീട്ടമ്മ)
മേക്ക് ഇൻ കേരള പദ്ധതി ശരിയായി നടപ്പാക്കിയാൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. കുടുംബ ബജറ്റ് തകർക്കുമെന്നതിൽ സംശയമില്ല.
മേരി ജോർജ് (വീട്ടമ്മ)
കോവിഡിന് ശേഷം നെട്ടോട്ടം ഓടുന്ന ജനതയ്ക്ക് ബജറ്റിലൂടെ ഇരുട്ടടിയാണ് കിട്ടിയിരിക്കുന്നത്. സാധാരണക്കാരയ വീട്ടമ്മമാർക്ക് കനത്ത തിരിച്ചടിയാണിത്. കുടുംബ ബജറ്റിന്റെ താളം തെറ്റും.