മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ രാജിവച്ചു. ഒന്‍പതാം വാർഡിൽനിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി വിജയിച്ച നിസ മുൻധാരണ പ്രകാരം ഡിസംബറിൽ രാജി നൽകേണ്ടതായിരുന്നു. ഏഴാം വാർഡിൽനിന്നു വിജയിച്ച കോണ്‍ഗ്രസിലെ പി.എം. അസീസ് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചതോടെ അനിശ്ചിതത്വം ഉടലെടുക്കുകയായിരുന്നു. തനിക്ക് ഒരു വർഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അസീസ് കത്തുനൽകി. പഞ്ചായത്ത് സമിതിയിലെ നിലപാട് മാറ്റം ഭരണത്തെ തന്നെ ബാധിക്കുമെന്നിരിക്കെ അസീസിനെ അനുനയിപ്പിക്കാൻ നടന്ന നീക്കങ്ങളാണ് വൈസ് പ്രസിഡന്റിന്റെ രാജിക്ക് കാരണമായത്.
രണ്ടാം ടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വനിതാ അംഗം ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ നിസ രാജി സമർപ്പിക്കുകയായിരുന്നു. ഈ സ്ഥാനത്തേക്ക് മറ്റൊരു വനിതാ അംഗവും അവകാശവാദം ഉന്നയിച്ചതോടെ പായിപ്രയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്ന സ്ഥിതിയിലാണ്. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് അസീസ് ഇപ്പോഴും രംഗത്തുണ്ട്. ഇതുസംബന്ധിച്ച് ഡിസിസി നേതൃത്വത്തിനടക്കം കത്തുനൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം.
പായിപ്ര പഞ്ചായത്തിതിന്റെ ചരിത്രത്തിൽ കൂറുമാറ്റവും മുന്നണി മാറ്റവും പലതവണ സംഭവിച്ചിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് ഇടതുമുന്നണിയോടൊന്നിച്ച് ഭരണംനടത്തിയ ചരിത്രമുണ്ട്. മുന്നണിധാരണ പ്രകാരം അവസാന രണ്ട് വർഷം മുസ്ലിംലീഗ് പ്രതിനിധിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. നിലവിൽ കോണ്‍ഗ്രസ് അംഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഭിന്നത ലീഗിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേവല ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിനുള്ളത്. ഒന്നോ, രണ്ടോ അംഗങ്ങൾ നിലപാട് മാറ്റിയാൽ ഭരണം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
പത്ത് അംഗങ്ങളുള്ള ഇടതുമുന്നണി രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. എന്തായാലും വരുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫിന് നിർണായകമാണ്. കോണ്‍ഗ്രസിൽ നിന്നുള്ള 16-ാം വാർഡംഗം ഷോബി അനിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോണ്‍ഗ്രസിൽനിന്നുള്ള മാത്യൂസ് വർക്കിയാണ് പ്രസിഡന്റ്.
മുസ്ലിം ലീഗിൽ വനിതാ പ്രതിനിധിയില്ലാത്തതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിനു ലഭിക്കുകയായിരുന്നു. ഭരണ സമിതിയിൽ കോണ്‍ഗ്രസ് ഒന്‍പത്, ലീഗ് മൂന്ന്, സിപിഎം എട്ട്, സിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
രണ്ടാം ടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചിരുന്ന വനിതാ അംഗം ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ നിസ രാജി സമർപ്പിക്കുകയായിരുന്നു. ഈ സ്ഥാനത്തേക്ക് മറ്റൊരു വനിതാ അംഗവും അവകാശവാദം ഉന്നയിച്ചതോടെ പായിപ്രയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുന്ന സ്ഥിതിയിലാണ്. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് അസീസ് ഇപ്പോഴും രംഗത്തുണ്ട്. ഇതുസംബന്ധിച്ച് ഡിസിസി നേതൃത്വത്തിനടക്കം കത്തുനൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം.
പായിപ്ര പഞ്ചായത്തിതിന്റെ ചരിത്രത്തിൽ കൂറുമാറ്റവും മുന്നണി മാറ്റവും പലതവണ സംഭവിച്ചിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗ് ഇടതുമുന്നണിയോടൊന്നിച്ച് ഭരണംനടത്തിയ ചരിത്രമുണ്ട്. മുന്നണിധാരണ പ്രകാരം അവസാന രണ്ട് വർഷം മുസ്ലിംലീഗ് പ്രതിനിധിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. നിലവിൽ കോണ്‍ഗ്രസ് അംഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഭിന്നത ലീഗിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കേവല ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിനുള്ളത്. ഒന്നോ, രണ്ടോ അംഗങ്ങൾ നിലപാട് മാറ്റിയാൽ ഭരണം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
പത്ത് അംഗങ്ങളുള്ള ഇടതുമുന്നണി രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. എന്തായാലും വരുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫിന് നിർണായകമാണ്. കോണ്‍ഗ്രസിൽ നിന്നുള്ള 16-ാം വാർഡംഗം ഷോബി അനിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോണ്‍ഗ്രസിൽനിന്നുള്ള മാത്യൂസ് വർക്കിയാണ് പ്രസിഡന്റ്.
മുസ്ലിം ലീഗിൽ വനിതാ പ്രതിനിധിയില്ലാത്തതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിനു ലഭിക്കുകയായിരുന്നു. ഭരണ സമിതിയിൽ കോണ്‍ഗ്രസ് ഒന്‍പത്, ലീഗ് മൂന്ന്, സിപിഎം എട്ട്, സിപിഐ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.