തോപ്രാംകുടി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിൽ ബി വോക് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സപ്ലിമെന്ററി പരീക്ഷയുടെ റിസൾട്ട് ലഭിക്കാത്തതിനാൽ തുടർപഠനത്തിനോ മറ്റ് ജോലികൾക്കോ പോകാൻ സാധിക്കാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നു. കോഴ്സ് പാസായവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റും യൂണിവേഴ്സിറ്റി നൽകിയിട്ടില്ല. ഇതിനായി പലതവണ അപേക്ഷ നൽകിയിട്ടും ബന്ധപ്പെട്ടവർ അവഗണിക്കുകയാണ്.
3500 ഓളം വിദ്യാർഥികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 2018-2019 അധ്യയന വർഷത്തിൽ പഠനം ആരംഭിച്ച വിദ്യാർഥികളാണ് അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്.
വിദ്യാർഥികളുടെ ഭാവിയിൽ ആശങ്കപ്പെട്ട് രക്ഷിതാക്കൾ കേളജ് അധികൃതർക്കും യൂണിവേഴ്സിറ്റിക്കും പരാതി നൽകിയിരിക്കുകയാണ്.
3500 ഓളം വിദ്യാർഥികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 2018-2019 അധ്യയന വർഷത്തിൽ പഠനം ആരംഭിച്ച വിദ്യാർഥികളാണ് അധികാരികളുടെ കനിവിനായി കാത്തിരിക്കുന്നത്.
വിദ്യാർഥികളുടെ ഭാവിയിൽ ആശങ്കപ്പെട്ട് രക്ഷിതാക്കൾ കേളജ് അധികൃതർക്കും യൂണിവേഴ്സിറ്റിക്കും പരാതി നൽകിയിരിക്കുകയാണ്.