സ്വന്തം ലേഖകൻ
തൃശൂർ: ചരിത്രസംസ്കൃതിയുടെ സ്മൃതികളുണർത്തി വഞ്ചിക്കുളത്ത് സഞ്ചാരികളെ കാത്തുകിടന്നിരുന്ന ജലനൗകകൾ അവഗണനയുടെ ആഴങ്ങളിലേക്കു യാത്രയായി. നാണംകെട്ടാണെങ്കിലും ഇനിയും മുങ്ങാതെ പിടിച്ചുനിൽക്കുന്ന രണ്ടു നൗകകൾകൂടിയുള്ളത് പായൽ നിറഞ്ഞ കുളത്തിൽ തുരുന്പെടുത്തു നശിക്കുകയാണ്. വഞ്ചിയാത്രയ്ക്ക് എത്തിയവരെ നോക്കി കൊഞ്ഞനം കാട്ടുന്ന അധികൃതരുടെ വൈകൃതമാണ് വഞ്ചിക്കുളത്തു പ്രകടമാകുന്നത്.
നഗരഹൃദയത്തിൽ ജലഗതാഗത ഉല്ലാസം വാഗ്ദാനം ചെയ്താണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വഞ്ചികൾ ഇറക്കിയത്. എന്നാൽ എല്ലാവരെയും നിരാശരാക്കി കോർപറേഷൻ വഞ്ചി ഒരടിപോലും നീക്കിയില്ല. പദ്ധതി പ്രഖ്യാപിച്ച് ഒരുപാടു വൈകിയാണെങ്കിലും കൊട്ടും കുരവയുമായാണ് അന്നു ബോട്ട് സർവീസ് തുടങ്ങിയത്. രണ്ടുദിവസം മാത്രമായിരുന്നു ആയുസ്.
തൃശൂർ: ചരിത്രസംസ്കൃതിയുടെ സ്മൃതികളുണർത്തി വഞ്ചിക്കുളത്ത് സഞ്ചാരികളെ കാത്തുകിടന്നിരുന്ന ജലനൗകകൾ അവഗണനയുടെ ആഴങ്ങളിലേക്കു യാത്രയായി. നാണംകെട്ടാണെങ്കിലും ഇനിയും മുങ്ങാതെ പിടിച്ചുനിൽക്കുന്ന രണ്ടു നൗകകൾകൂടിയുള്ളത് പായൽ നിറഞ്ഞ കുളത്തിൽ തുരുന്പെടുത്തു നശിക്കുകയാണ്. വഞ്ചിയാത്രയ്ക്ക് എത്തിയവരെ നോക്കി കൊഞ്ഞനം കാട്ടുന്ന അധികൃതരുടെ വൈകൃതമാണ് വഞ്ചിക്കുളത്തു പ്രകടമാകുന്നത്.
നഗരഹൃദയത്തിൽ ജലഗതാഗത ഉല്ലാസം വാഗ്ദാനം ചെയ്താണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വഞ്ചികൾ ഇറക്കിയത്. എന്നാൽ എല്ലാവരെയും നിരാശരാക്കി കോർപറേഷൻ വഞ്ചി ഒരടിപോലും നീക്കിയില്ല. പദ്ധതി പ്രഖ്യാപിച്ച് ഒരുപാടു വൈകിയാണെങ്കിലും കൊട്ടും കുരവയുമായാണ് അന്നു ബോട്ട് സർവീസ് തുടങ്ങിയത്. രണ്ടുദിവസം മാത്രമായിരുന്നു ആയുസ്.