മുണ്ടൂർ: തൃശൂർ -കുന്നംകുളം റോഡിൽ മുണ്ടൂർ പഴയങ്ങാടിക്കു സമീപം തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന ടോറസ് ലോറിയും കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ഇന്നോവയും കൂട്ടിയിടിച്ച് അപകടം.
ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു
അപകടം. ഗുരുതരമായി പരിക്കേറ്റ കാർ യാത്രികൻ ചാവക്കാട് തിരുവത്ര സ്വദേശി കറുപ്പം വീട്ടിൽ ഇല്ല്യാസി(51)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ സണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഇന്നോവ പൂർണമായും തകർന്നു. ടോറസിന്റെ ഒരു ഭാഗവും തകർന്നു. പേരാമംഗലം പൊലീസും ഹൈവേ പൊലീസും തൃശൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
നാലുവരി പാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കുപ്പിക്കഴുത്ത് എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡിലേക്കു കയറുന്ന ഈ ഭാഗത്ത് അപകടങ്ങൾ സ്ഥിരം കാഴ്ചയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു
അപകടം. ഗുരുതരമായി പരിക്കേറ്റ കാർ യാത്രികൻ ചാവക്കാട് തിരുവത്ര സ്വദേശി കറുപ്പം വീട്ടിൽ ഇല്ല്യാസി(51)നെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ സണ്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഇന്നോവ പൂർണമായും തകർന്നു. ടോറസിന്റെ ഒരു ഭാഗവും തകർന്നു. പേരാമംഗലം പൊലീസും ഹൈവേ പൊലീസും തൃശൂരിൽ നിന്നും എത്തിയ ഫയർഫോഴ്സും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
നാലുവരി പാതയിൽ നിന്നും വരുന്ന വാഹനങ്ങൾ കുപ്പിക്കഴുത്ത് എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡിലേക്കു കയറുന്ന ഈ ഭാഗത്ത് അപകടങ്ങൾ സ്ഥിരം കാഴ്ചയാണ്.