തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് സെക്രട്ടറിയെ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണകക്ഷി അംഗങ്ങൾ ഉപരോധിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സെക്രട്ടറിയോട് അനുഭാവം പ്രകടിപ്പിച്ച് ജീവനക്കാർ പണിമുടക്കി. സുരക്ഷാഭീഷണിയെ തുടർന്ന് പോലീസ് സംരക്ഷണയിൽ ജോലിക്ക് എത്തിയ സെക്രട്ടറി പി.എ. മുഹമ്മദ് ഹാഷിമിന്റെ കാബിനിലേക്ക് ഇന്നലെ രാവിലെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ വാർഡു മെമ്പർമാർ പ്ലക്കാർഡ് ഉയർത്തി കടന്നുകയറി മുദ്രാവാക്യം വിളിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെക്രട്ടറിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സെക്രട്ടറിയുടെ സുരക്ഷയ്ക്കുള്ള പോലീസുകാർ നോക്കിനില്ക്കെയാണ് പഞ്ചായത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് 20 ഓളം വരുന്ന പഞ്ചായത്ത് ജീവനക്കാർ പണിമുടക്കി. പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളവും വാർഡ് അംഗങ്ങളുടെ ഓണറേറിയം തുകയും പാസാക്കാൻ സെക്രട്ടറിയെ അനുവദിക്കാതെയായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധം.
മാലിന്യ ശുചീകരണവുമായി ബന്ധപ്പെട്ട തുക പാസാക്കാത്തതിനെത്തുടർന്ന് സെക്രട്ടറിയുടെ കാബിനു മുന്നിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് ജോയിന്റ് ഡയറക്ടറുടെ സന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന ലെ അനിഷ്ടസംഭവങ്ങൾ അര ങ്ങേറിയത്.
നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നു ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹാഷിമിനെതിരേ വധഭീഷണി മുഴക്കി അക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരേ കൊലപാതക ശ്രമത്തിനു കേസെടുക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്ഇയു) സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം, ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ് എന്നിവർ പ്രസ്താ വനയിൽ ആവശ്യപ്പെട്ടു.
സെക്രട്ടറിയോട് അനുഭാവം പ്രകടിപ്പിച്ച് ജീവനക്കാർ പണിമുടക്കി. സുരക്ഷാഭീഷണിയെ തുടർന്ന് പോലീസ് സംരക്ഷണയിൽ ജോലിക്ക് എത്തിയ സെക്രട്ടറി പി.എ. മുഹമ്മദ് ഹാഷിമിന്റെ കാബിനിലേക്ക് ഇന്നലെ രാവിലെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷ വാർഡു മെമ്പർമാർ പ്ലക്കാർഡ് ഉയർത്തി കടന്നുകയറി മുദ്രാവാക്യം വിളിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെക്രട്ടറിയെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സെക്രട്ടറിയുടെ സുരക്ഷയ്ക്കുള്ള പോലീസുകാർ നോക്കിനില്ക്കെയാണ് പഞ്ചായത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് 20 ഓളം വരുന്ന പഞ്ചായത്ത് ജീവനക്കാർ പണിമുടക്കി. പഞ്ചായത്ത് ജീവനക്കാരുടെ ശമ്പളവും വാർഡ് അംഗങ്ങളുടെ ഓണറേറിയം തുകയും പാസാക്കാൻ സെക്രട്ടറിയെ അനുവദിക്കാതെയായിരുന്നു ഭരണകക്ഷിയുടെ പ്രതിഷേധം.
മാലിന്യ ശുചീകരണവുമായി ബന്ധപ്പെട്ട തുക പാസാക്കാത്തതിനെത്തുടർന്ന് സെക്രട്ടറിയുടെ കാബിനു മുന്നിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് ജോയിന്റ് ഡയറക്ടറുടെ സന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ന ലെ അനിഷ്ടസംഭവങ്ങൾ അര ങ്ങേറിയത്.
നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നു ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഹാഷിമിനെതിരേ വധഭീഷണി മുഴക്കി അക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരേ കൊലപാതക ശ്രമത്തിനു കേസെടുക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്ഇയു) സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം, ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ് എന്നിവർ പ്രസ്താ വനയിൽ ആവശ്യപ്പെട്ടു.