കോതമംഗലം: അയിരൂർപാടം ആമിന അബ്ദുൾ ഖാദർ കൊലപാതകക്കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയതിനു ശേഷമുള്ള അന്വേഷണ പുരോഗതി സംബന്ധിച്ചായിരുന്നു ചോദ്യം.
അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ മരണപ്പെട്ട ആമിന ധരിച്ചിരുന്ന ഒന്പത് പവൻ വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ആഭരണങ്ങൾ അപഹരിക്കുന്നതിനായി ആരെങ്കിലും കൊല ചെയ്തിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ മരണപ്പെട്ട ആമിന ധരിച്ചിരുന്ന ഒന്പത് പവൻ വരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ആഭരണങ്ങൾ അപഹരിക്കുന്നതിനായി ആരെങ്കിലും കൊല ചെയ്തിരിക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.