മൂവാറ്റുപുഴ: പുലർച്ചെ വീട്ടിൽ കയറി വീട്ടമ്മയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പോലീസിനെ ഏല്പിച്ചു. അടിമാലി ചാറ്റുപാറ സ്വദേശി മനീഷ് (38) ആണ് പിടിയിലായത്. രണ്ടാർ കാനംകവലയിലെ വീട്ടിൽ ഇന്നലെ പുലർച്ചെയോടെയാണ് മോഷ്ട്ടാവ് കയറിയത്.
ഉറങ്ങിക്കിടക്കൂയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്നു സ്വർണമാല പൊട്ടിച്ചെടുക്കുന്നതിനിടെ ഉണർന്ന ഇവർ ബഹളംവച്ചതോടെ മോഷ്ടാവ് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വീട്ടമ്മ ഫോണിൽ സമീപവാസികളെ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പിന്തുടർന്ന് ഇയാളെ പിടികൂടി.
നൈറ്റി ധരിച്ചെത്തിയ പ്രതിയുടെ കൈവശം കത്തിയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇയാൾ നിരവധി മോഷണ കേസുകളിലും മറ്റും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഉറങ്ങിക്കിടക്കൂയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്നു സ്വർണമാല പൊട്ടിച്ചെടുക്കുന്നതിനിടെ ഉണർന്ന ഇവർ ബഹളംവച്ചതോടെ മോഷ്ടാവ് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വീട്ടമ്മ ഫോണിൽ സമീപവാസികളെ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ പിന്തുടർന്ന് ഇയാളെ പിടികൂടി.
നൈറ്റി ധരിച്ചെത്തിയ പ്രതിയുടെ കൈവശം കത്തിയും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇയാൾ നിരവധി മോഷണ കേസുകളിലും മറ്റും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.