മൂവാറ്റുപുഴ: ടിപ്പർ, ടോറസ് ലോറി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി മാത്യൂസ് വർക്കി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ടിപ്പർ, ടോറസ് ലോറി സമരം ആരംഭിച്ചതോടെ ക്വാറി, ക്രഷർ എന്നിവയുടെ പ്രവർത്തനം നിലക്കുകയും നിർമാണ മേഖല സ്തംഭിച്ചിരിക്കുകയുമാണ്. ത്രിതല പഞ്ചായത്തുകളിൽ 2022-23 വാർഷിക പദ്ധതി നിർവഹണ കാലയളവിലുണ്ടായ ടിപ്പർ ലോറി സമരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും മാത്യൂസ് വർക്കി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളിലെ സോഫ്റ്റ്വെയറിലെ പുതിയ അപ്ഡേഷൻ പദ്ധതികളുടെ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഡിസംബർ അവസാനത്തോടെയാണ് പല പഞ്ചായത്തുകളിലും സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയാക്കാനായത്. എഎസും, ടിഎസും ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും സമരത്തേ തുടർന്ന് നിർമാണ സാമഗ്രികൾ ലഭിക്കാത്തതിനാൽ ജോലികൾ ഒന്നും സമയബധിതമായീ പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് 10നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ബില്ലുകൾ പാസാക്കിയില്ലങ്കിൽ പല പഞ്ചായത്തുകൾക്കും പദ്ധതി വിഹിതം വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇത് ഗ്രാമീണ മേഖലയിലെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പർ, ടോറസ് ലോറി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്തുകളിലെ സോഫ്റ്റ്വെയറിലെ പുതിയ അപ്ഡേഷൻ പദ്ധതികളുടെ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഡിസംബർ അവസാനത്തോടെയാണ് പല പഞ്ചായത്തുകളിലും സോഫ്റ്റ്വെയർ അപ്ഡേഷൻ പൂർത്തിയാക്കാനായത്. എഎസും, ടിഎസും ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും സമരത്തേ തുടർന്ന് നിർമാണ സാമഗ്രികൾ ലഭിക്കാത്തതിനാൽ ജോലികൾ ഒന്നും സമയബധിതമായീ പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് 10നകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ബില്ലുകൾ പാസാക്കിയില്ലങ്കിൽ പല പഞ്ചായത്തുകൾക്കും പദ്ധതി വിഹിതം വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥ വരും. ഇത് ഗ്രാമീണ മേഖലയിലെ വികസന പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പർ, ടോറസ് ലോറി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.