കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ ജാമ്യത്തില്‍ വിട്ടയച്ചു. കര്‍ണാടകയില്‍ നിന്ന് ഇന്നലെ കൊച്ചിയിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മോഷ്ടിക്കപ്പെട്ട നായക്കുട്ടിയെ കടയുടമയ്ക്ക് തിരികെ നല്കി. വിദ്യാര്‍ഥികളോട് വിരോധമില്ലെന്നും കേസ് പിന്‍വലിക്കാൻ നടപടികള്‍ സ്വീകരിക്കുമെന്നും കടയുടമ വ്യക്തമാക്കി.
കേസുമായി കര്‍ണാടക കര്‍ക്കളയിലെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ നിഖില്‍ (23) ശ്രേയ (23) എന്നിവരെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം പിടികൂടിയത്. 45 ദിവസം പ്രായമുളള നായ്ക്കുട്ടിയെ ഇവരുടെ താമസസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 28ന് രാത്രി ഏഴോടെയാണ് നെട്ടൂരിലെ കടയില്‍ നിന്ന് 15,000 രൂപ വിലയുള്ള സ്വിഫ്റ്റര്‍ ഇനത്തില്‍പ്പെട്ട നായ്കുട്ടിയെ ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയത്.
കേസുമായി കര്‍ണാടക കര്‍ക്കളയിലെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ നിഖില്‍ (23) ശ്രേയ (23) എന്നിവരെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം പിടികൂടിയത്. 45 ദിവസം പ്രായമുളള നായ്ക്കുട്ടിയെ ഇവരുടെ താമസസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. അവധിക്കാലം ചെലവഴിക്കാന്‍ കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 28ന് രാത്രി ഏഴോടെയാണ് നെട്ടൂരിലെ കടയില്‍ നിന്ന് 15,000 രൂപ വിലയുള്ള സ്വിഫ്റ്റര്‍ ഇനത്തില്‍പ്പെട്ട നായ്കുട്ടിയെ ഹെല്‍മറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയത്.