പഴയന്നൂർ: കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം.
മന്ത്രി കെ. രാധാകൃഷ്ണൻ, സംസ്കാരിക മന്ത്രി സജി ചെറിയാൻ, കായികമന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ അഞ്ച് ഏക്കർ സ്ഥലം വിട്ടുനൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനുപകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന അഞ്ച് ഏക്കർ സ്വകാര്യ ഭൂമി വാങ്ങിനൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ പൂർത്തിയാക്കാനാണ് ധാരണ.
കലാമണ്ഡലത്തെ സാംസ്ക്കാരിക സർവകലാശാലയാക്കുമെന്ന് കഴിഞ്ഞദിവസം നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മന്ത്രി കെ. രാധാകൃഷ്ണൻ, സംസ്കാരിക മന്ത്രി സജി ചെറിയാൻ, കായികമന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ അഞ്ച് ഏക്കർ സ്ഥലം വിട്ടുനൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനുപകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന അഞ്ച് ഏക്കർ സ്വകാര്യ ഭൂമി വാങ്ങിനൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ പൂർത്തിയാക്കാനാണ് ധാരണ.
കലാമണ്ഡലത്തെ സാംസ്ക്കാരിക സർവകലാശാലയാക്കുമെന്ന് കഴിഞ്ഞദിവസം നയപ്രഖ്യാപനത്തിലൂടെ സർക്കാർ വ്യക്തമാക്കിയിരുന്നു. വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, മുഹമ്മദ് ഹനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.