തൃശൂർ: മാനസസരോവരം-പുത്തൂർ കായൽ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഡിപിആർ 15നകം പ്രസിദ്ധീകരിക്കും.
ജില്ലാ ആസൂത്രണഭവൻ ഹാളിൽ ചേർന്ന മാനസസരോവരം പദ്ധതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഡിപിആറിൽ തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ ഏഴിനകം തീർക്കാനും യോഗം തീരുമാനിച്ചു. പുത്തൂർ പഞ്ചായത്തിലെ പടവരാട് തോടിന്റെ നവീകരണ പ്രവൃത്തികൾ മാർച്ച് 15നകം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. പുത്തൂർ കായലിനോടനുബന്ധമായ റോഡുകളുടെ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും തീരുമാനിച്ചു.
വെള്ളത്തിന്റെ ലെവൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി മൂന്നിന് കർഷകരെയും നാട്ടുകാരെയും ഉൾപ്പെടുത്തി പഞ്ചായത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർ, പാടശേഖരസമിതി, കോണ്ട്രാക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് യോഗം നിർദേശിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കർ വിസ്തൃതിയിലുള്ള പരന്പരാഗത ജലാശയമാണ് പുത്തൂർ കായൽ. കായലിന്റെ സംരക്ഷണത്തിനും നവീകരണത്തിനുമായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
നഗര സഞ്ചയന പദ്ധതിയിൽ നിന്ന് 1.80 കോടി, 2021-22 ബജറ്റിൽ നിന്ന് 10 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനം, സംസ്ഥാന ആസൂത്രണ വകുപ്പ് എന്നിവ മുഖേന 13.20 കോടി രൂപയും ചേർന്ന് ആകെ 25 കോടിയാണ് നവീകരണ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്തി പരിസ്ഥിതി സൗഹൃദഘടകങ്ങൾ ഉൾപ്പെടുത്തി ഒരു ഇക്കോ ടൂറിസം സ്പോട് എന്ന നിലയിൽ ഈ മേഖല വികസിപ്പിക്കുകയും തണ്ണീർത്തട ജൈവകാർഷിക സാധ്യതകൾ കണ്ടെത്തുകയും ചുറ്റുമുള്ള കൃഷിഭൂമി സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അവലോകന യോഗത്തിൽ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എ.എം. സുമ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. സജു, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
ജില്ലാ ആസൂത്രണഭവൻ ഹാളിൽ ചേർന്ന മാനസസരോവരം പദ്ധതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. ഡിപിആറിൽ തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ ഏഴിനകം തീർക്കാനും യോഗം തീരുമാനിച്ചു. പുത്തൂർ പഞ്ചായത്തിലെ പടവരാട് തോടിന്റെ നവീകരണ പ്രവൃത്തികൾ മാർച്ച് 15നകം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. പുത്തൂർ കായലിനോടനുബന്ധമായ റോഡുകളുടെ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും തീരുമാനിച്ചു.
വെള്ളത്തിന്റെ ലെവൽ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി മൂന്നിന് കർഷകരെയും നാട്ടുകാരെയും ഉൾപ്പെടുത്തി പഞ്ചായത്തിൽ യോഗം ചേരാൻ തീരുമാനിച്ചു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ഓഫീസർ, പാടശേഖരസമിതി, കോണ്ട്രാക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് യോഗം നിർദേശിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കർ വിസ്തൃതിയിലുള്ള പരന്പരാഗത ജലാശയമാണ് പുത്തൂർ കായൽ. കായലിന്റെ സംരക്ഷണത്തിനും നവീകരണത്തിനുമായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
നഗര സഞ്ചയന പദ്ധതിയിൽ നിന്ന് 1.80 കോടി, 2021-22 ബജറ്റിൽ നിന്ന് 10 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനം, സംസ്ഥാന ആസൂത്രണ വകുപ്പ് എന്നിവ മുഖേന 13.20 കോടി രൂപയും ചേർന്ന് ആകെ 25 കോടിയാണ് നവീകരണ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിർത്തി പരിസ്ഥിതി സൗഹൃദഘടകങ്ങൾ ഉൾപ്പെടുത്തി ഒരു ഇക്കോ ടൂറിസം സ്പോട് എന്ന നിലയിൽ ഈ മേഖല വികസിപ്പിക്കുകയും തണ്ണീർത്തട ജൈവകാർഷിക സാധ്യതകൾ കണ്ടെത്തുകയും ചുറ്റുമുള്ള കൃഷിഭൂമി സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അവലോകന യോഗത്തിൽ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എ.എം. സുമ, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. സജു, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു