തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം അനധികൃതമായി പൊളിച്ചതിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ നേരിടാൻ മേയറും ഭരണകക്ഷിയിലെ ചില അംഗങ്ങളും ചേർന്നു നടത്തിയ നാടകത്തിൽ ഭരണകക്ഷിയിലും ഭിന്നത. ബിനി ടൂറിസ്റ്റ് ഹോം പൊളിക്കൽ ഭരണകക്ഷിയിലുള്ളവരെപ്പോലും അറിയിക്കാതെ നടത്തിയ ഇടപാടാണെന്നാണു ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം.
മേയറും ഭരണകക്ഷിയിലെ ചില കൗണ്‍സിലർമാരുമാണ് ഇതിനു പിന്നിലെന്നാണു സൂചന. രഹസ്യമായി ഇടപാടു നടത്തി പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ നടത്തിയ നീക്കമാണു കൗണ്‍സിലിലെ കൈയാങ്കളിയിലെത്തിച്ചതെന്നാണ് ഭരണകക്ഷിയംഗങ്ങളുടെ അഭിപ്രായം. ഇത്തരം നടപടികൾ ജനങ്ങൾക്കിടയിലും അവമതിപ്പുണ്ടാക്കിയെന്നും ഇവർ പറയുന്നു.
നേരത്തെ മേയറുടെയും ഈ സംഘത്തിന്റെയും നിലപാടിനെതിരെ ഭരണകക്ഷിയംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ വരെ അഭിപ്രായം തുറന്നു പറഞ്ഞവരുണ്ട്. അവരെയൊക്കെ ഭീഷണിപ്പെടുത്തിയാണ് ഒതുക്കിയത്. ബിനി പൊളിച്ചത് പ്രതിപക്ഷം കണ്ടെത്തിയതോടെയാണ് നാണക്കേടായത്. പിന്നാലെ നാടകമെന്നപോലെ മേയറും കൂട്ടരും ബിനി സന്ദർശിച്ച് പൊളിച്ചവർക്കെതിരേ കർശന നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചു. കള്ളക്കളികൾ പുറത്താകുമെന്ന് ഉറപ്പായപ്പോൾ അജൻഡയിൽ ഏറ്റവും ഒടുവിലത്തെ വിഷയമാക്കിവച്ചു. ബഹളമുണ്ടാക്കി യോഗം പിരിച്ചുവിട്ട് എല്ലാം പാസാക്കാമെന്ന പതിവു സമീപനവും സ്വീകരിച്ചു.
ഇക്കുറി ഇതു മുന്നിൽകണ്ടാണ് പ്രതിപക്ഷം നേരിട്ടത്. സാധാരണ പ്രതിപക്ഷത്തെ അടിക്കാനുള്ള വിഷയങ്ങളാണ് ഒന്നാമത്തെ അജൻഡയിൽ വയ്ക്കാറ്. ഫയലിൽ ദുരൂഹതയുള്ളതിനാലാണ് മുക്കിയതെന്ന് ആരോപിച്ച് വിഷയം വിവാദമാക്കുകയും ചെയ്തു. എന്നാൽ കമ്മീഷനു കൈമാറാൻവേണ്ടിയാണ് ഫയൽ കൊണ്ടുവരാതിരുന്നത് എന്നാണു മേയറുടെ വിശദീകരണം.
മേയറും ഭരണകക്ഷിയിലെ ചില കൗണ്‍സിലർമാരുമാണ് ഇതിനു പിന്നിലെന്നാണു സൂചന. രഹസ്യമായി ഇടപാടു നടത്തി പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ നടത്തിയ നീക്കമാണു കൗണ്‍സിലിലെ കൈയാങ്കളിയിലെത്തിച്ചതെന്നാണ് ഭരണകക്ഷിയംഗങ്ങളുടെ അഭിപ്രായം. ഇത്തരം നടപടികൾ ജനങ്ങൾക്കിടയിലും അവമതിപ്പുണ്ടാക്കിയെന്നും ഇവർ പറയുന്നു.
നേരത്തെ മേയറുടെയും ഈ സംഘത്തിന്റെയും നിലപാടിനെതിരെ ഭരണകക്ഷിയംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ വരെ അഭിപ്രായം തുറന്നു പറഞ്ഞവരുണ്ട്. അവരെയൊക്കെ ഭീഷണിപ്പെടുത്തിയാണ് ഒതുക്കിയത്. ബിനി പൊളിച്ചത് പ്രതിപക്ഷം കണ്ടെത്തിയതോടെയാണ് നാണക്കേടായത്. പിന്നാലെ നാടകമെന്നപോലെ മേയറും കൂട്ടരും ബിനി സന്ദർശിച്ച് പൊളിച്ചവർക്കെതിരേ കർശന നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ചു. കള്ളക്കളികൾ പുറത്താകുമെന്ന് ഉറപ്പായപ്പോൾ അജൻഡയിൽ ഏറ്റവും ഒടുവിലത്തെ വിഷയമാക്കിവച്ചു. ബഹളമുണ്ടാക്കി യോഗം പിരിച്ചുവിട്ട് എല്ലാം പാസാക്കാമെന്ന പതിവു സമീപനവും സ്വീകരിച്ചു.
ഇക്കുറി ഇതു മുന്നിൽകണ്ടാണ് പ്രതിപക്ഷം നേരിട്ടത്. സാധാരണ പ്രതിപക്ഷത്തെ അടിക്കാനുള്ള വിഷയങ്ങളാണ് ഒന്നാമത്തെ അജൻഡയിൽ വയ്ക്കാറ്. ഫയലിൽ ദുരൂഹതയുള്ളതിനാലാണ് മുക്കിയതെന്ന് ആരോപിച്ച് വിഷയം വിവാദമാക്കുകയും ചെയ്തു. എന്നാൽ കമ്മീഷനു കൈമാറാൻവേണ്ടിയാണ് ഫയൽ കൊണ്ടുവരാതിരുന്നത് എന്നാണു മേയറുടെ വിശദീകരണം.