മേലൂർ: ചാലക്കുടി പുഴയോടു ചേർന്ന പ്രദേശങ്ങളിൽ വരൾച്ചയ്ക്കു പരിഹാരം ലക്ഷ്യമിട്ട് നടപ്പാക്കാൻ ഉദ്ദേശിച്ച അടിച്ചിലി കയ്യാണിക്കടവിലെ തടയണ പ്രഖ്യാപനത്തിലൊതുങ്ങി.
2020 ലെ ബജറ്റിൽ മൂന്നു കോടി രൂപ തടയണ നിർമാണത്തിനായി നീക്കിവച്ചിരുന്നു.മേലൂർ, പരിയാരം പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങൾക്കു പുറമെ എറണാകുളം ജില്ലയിലെ കറുകുറ്റി, അയ്യന്പുഴ എന്നീ പഞ്ചായത്തുകൾക്കും ഉപകാരപ്രദമാകുമെന്നാണ് പദ്ധതിയുടെ പ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നത്. ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടികളുണ്ടായില്ല.
മേലൂരിൽ നിന്നും പരിയാരത്തേക്കു ബന്ധിപ്പിച്ചു കൊണ്ടുള്ള മൂന്നാമത്തെ തടയണയാണിത്. പൂലാനി കൊന്പൻപാറ, കുന്നപ്പിള്ളി തട്ടുപാറ എന്നിവയാണു നേരത്തെയുള്ളത്. മേലൂരിനേയും ചാലക്കുടിയേയും ബന്ധിപ്പിച്ചുള്ള വെട്ടുകടവ് കൂടപ്പുഴ തടയണയാണ് ആദ്യം നിർമിച്ചത്.
മേലൂർ പഞ്ചായത്തിലെ അടിച്ചിലി, പുഷ്പഗിരി, മധുരമറ്റം, തണ്ടികക്കുന്ന്, പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി ഉൾപ്പെടെയുള്ള മേഖലയിൽ പുഴയുടെ സാന്നിധ്യമുണ്ടെങ്കിലും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ പച്ചത്തുരുത്തുകൾ രൂപപ്പെട്ടു തുടങ്ങി.
കിണറുകൾ വറ്റിത്തുടങ്ങുന്നതായും കൃഷിക്കു വെള്ളത്തിന്റെ ലഭ്യത കുറയുന്നതായും കർഷകർ പറയുന്നുണ്ട്. ചാലക്കുടിപ്പുഴയിലുള്ള മൂന്നു തടയണകളും വരൾച്ചയെ ഒരു പരിധിവരെ കുറയ്ക്കുന്നുണ്ടെന്ന പഠനത്തെ തുടർന്നാണ് പുതിയ തടയണയുടെ സാധ്യതകൾ പരിശോധിച്ചത്. തടയണ നിർമാണത്തിന് അനുകൂലമായ ഘടകങ്ങൾ ഈ മേഖലയിലുണ്ടെന്നാണു കണ്ടെത്തൽ.പ്രഖ്യാപനത്തിനു പിന്നാലെ കോവിഡും പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളും വന്നതാണു നടപടികളെ ബാധിച്ചതെന്നു പറയപ്പെടുന്നു.
2020 ലെ ബജറ്റിൽ മൂന്നു കോടി രൂപ തടയണ നിർമാണത്തിനായി നീക്കിവച്ചിരുന്നു.മേലൂർ, പരിയാരം പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങൾക്കു പുറമെ എറണാകുളം ജില്ലയിലെ കറുകുറ്റി, അയ്യന്പുഴ എന്നീ പഞ്ചായത്തുകൾക്കും ഉപകാരപ്രദമാകുമെന്നാണ് പദ്ധതിയുടെ പ്രഖ്യാപന വേളയിൽ അറിയിച്ചിരുന്നത്. ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടികളുണ്ടായില്ല.
മേലൂരിൽ നിന്നും പരിയാരത്തേക്കു ബന്ധിപ്പിച്ചു കൊണ്ടുള്ള മൂന്നാമത്തെ തടയണയാണിത്. പൂലാനി കൊന്പൻപാറ, കുന്നപ്പിള്ളി തട്ടുപാറ എന്നിവയാണു നേരത്തെയുള്ളത്. മേലൂരിനേയും ചാലക്കുടിയേയും ബന്ധിപ്പിച്ചുള്ള വെട്ടുകടവ് കൂടപ്പുഴ തടയണയാണ് ആദ്യം നിർമിച്ചത്.
മേലൂർ പഞ്ചായത്തിലെ അടിച്ചിലി, പുഷ്പഗിരി, മധുരമറ്റം, തണ്ടികക്കുന്ന്, പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി ഉൾപ്പെടെയുള്ള മേഖലയിൽ പുഴയുടെ സാന്നിധ്യമുണ്ടെങ്കിലും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ പച്ചത്തുരുത്തുകൾ രൂപപ്പെട്ടു തുടങ്ങി.
കിണറുകൾ വറ്റിത്തുടങ്ങുന്നതായും കൃഷിക്കു വെള്ളത്തിന്റെ ലഭ്യത കുറയുന്നതായും കർഷകർ പറയുന്നുണ്ട്. ചാലക്കുടിപ്പുഴയിലുള്ള മൂന്നു തടയണകളും വരൾച്ചയെ ഒരു പരിധിവരെ കുറയ്ക്കുന്നുണ്ടെന്ന പഠനത്തെ തുടർന്നാണ് പുതിയ തടയണയുടെ സാധ്യതകൾ പരിശോധിച്ചത്. തടയണ നിർമാണത്തിന് അനുകൂലമായ ഘടകങ്ങൾ ഈ മേഖലയിലുണ്ടെന്നാണു കണ്ടെത്തൽ.പ്രഖ്യാപനത്തിനു പിന്നാലെ കോവിഡും പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളും വന്നതാണു നടപടികളെ ബാധിച്ചതെന്നു പറയപ്പെടുന്നു.