ആലുവ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി മുരിക്കാശേരി വെള്ളൂകുന്നേൽ ലിയോ വി. ജോർജി(50)നെയാണ് എറണാകുളം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ലിയോയും മറ്റു മൂന്നുപേരും ചേർന്ന് അങ്കമാലി സ്വദേശിയായ യുവാവിൽനിന്നും 5.60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
പരാതിക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് വിശ്വാസം നേടിയ സംഘത്തിലെ നാലുപേരും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തവണകളായി പണം സ്വീകരിക്കുകയായിരുന്നു. കേസിലെ രണ്ടു പ്രതികളെ ഏതാനും ദിവസങ്ങൾ മുന്പ് മറ്റൊരു തട്ടിപ്പ് കേസിൽ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ ലിയോ മറ്റ് പല കേസുകളിലും പ്രതിയാണ്.
പരാതിക്കാരനുമായി ഫോണിൽ ബന്ധപ്പെട്ട് വിശ്വാസം നേടിയ സംഘത്തിലെ നാലുപേരും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് തവണകളായി പണം സ്വീകരിക്കുകയായിരുന്നു. കേസിലെ രണ്ടു പ്രതികളെ ഏതാനും ദിവസങ്ങൾ മുന്പ് മറ്റൊരു തട്ടിപ്പ് കേസിൽ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ ലിയോ മറ്റ് പല കേസുകളിലും പ്രതിയാണ്.