ചെറായി: തീരക്കടലിൽ ചെറുവഞ്ചിക്കാർക്ക് ചാളച്ചാകര വീണതോടെ മത്സ്യവില്പനയുടെ ആലപ്പുഴ മോഡൽ എറണാകുളം ജില്ലയിലെ ചെറായിയിലും മത്സ്യത്തൊഴിലാളികൾ പരീക്ഷിച്ചു തുടങ്ങി. നിറയെ മത്സ്യങ്ങൾ കുടുങ്ങിയ വല ഓട്ടോറിക്ഷയിൽ കയറ്റി ദേശീയപാതയ്ക്കരുകിലെത്തിച്ച് അടർത്തിയെടുത്ത് അവിടെയിട്ടുതന്നെ വില്പന നടത്തുന്ന ഈ രീതി ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ പലർക്കും ചിരപരിചിതമാണ്. എന്നാൽ വൈപ്പിൻ മേഖലയ്ക്ക് ഇത് പുതുകാഴ്ചയായി.
കഴിഞ്ഞ ദിവസം ചെറായി തീരത്ത് ചാളച്ചാകര വലകൾ ചെറായി ദേവസ്വം നടയിലെത്തിച്ച് സംസ്ഥാന പാതയ്ക്കരികിൽ വിൽപ്പന നടത്തിയത് പലരും കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഒരു തരിപോലും ഐസ് തൊടാത്ത മിനുങ്ങുന്ന ചാള വാങ്ങാൻ ആളുകളുടെ തിക്കുംതിരക്കുമായിരുന്നു. ആദ്യമാദ്യം കിലോ നൂരുരൂപയ്ക്ക് വിറ്റ പച്ചചാള പിന്നീട് രണ്ട് കിലോ 100 രൂപക്കാണ് വിറ്റു തീർത്തത്.
ഇക്കുറി തീരത്ത് സുലഭമായി ചാള ലഭിക്കാൻ തുടങ്ങിയതോടെ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കണ്ടുവരാറുള്ള മത്സ്യക്ഷാമം ഇക്കുറി അനുഭവപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ദിവസം ചെറായി തീരത്ത് ചാളച്ചാകര വലകൾ ചെറായി ദേവസ്വം നടയിലെത്തിച്ച് സംസ്ഥാന പാതയ്ക്കരികിൽ വിൽപ്പന നടത്തിയത് പലരും കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഒരു തരിപോലും ഐസ് തൊടാത്ത മിനുങ്ങുന്ന ചാള വാങ്ങാൻ ആളുകളുടെ തിക്കുംതിരക്കുമായിരുന്നു. ആദ്യമാദ്യം കിലോ നൂരുരൂപയ്ക്ക് വിറ്റ പച്ചചാള പിന്നീട് രണ്ട് കിലോ 100 രൂപക്കാണ് വിറ്റു തീർത്തത്.
ഇക്കുറി തീരത്ത് സുലഭമായി ചാള ലഭിക്കാൻ തുടങ്ങിയതോടെ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കണ്ടുവരാറുള്ള മത്സ്യക്ഷാമം ഇക്കുറി അനുഭവപ്പെട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.