പിറവം: ടൗണിലെ പൊതുകിണർ മാലിന്യ കൂമ്പാരമായി. ഫയർ സ്റ്റേഷനോട് ചേർന്ന് റോഡരികിൽ സ്ഥിതി ചെയ്യുന്ന കിണറാണ് മലിനമായിരിക്കുന്നത്. പിറവം പഞ്ചായത്തായിരുന്ന സമയത്ത് അഞ്ചര പതിറ്റാണ്ടു മുമ്പ് നിർമിച്ച പൊതുകിണറാണ് ഉപയോഗയോഗ്യമല്ലാതാക്കിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ ചത്തുപോകുന്ന പൂച്ചയേയും പട്ടിയേയുമെല്ലാം ഇതിനുള്ളിലാണ് ഇടുന്നത്.
രാത്രി സമയങ്ങളിൽ അകലങ്ങളിലുള്ളവർ വാഹനങ്ങളിലെത്തി മാലിന്യം തള്ളിയിട്ട് പോവുകയാണ്. അസഹ്യമായ ദുർഗന്ധംമൂലം ഈ ഭാഗത്തുകൂടി സഞ്ചരിക്കാൻ പറ്റാത്തയവസ്ഥയാണ്. കിണറ്റിനുള്ളിലെ വെള്ളവും മാലിന്യങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുകയാണ്. ഇതു സംബന്ധിച്ച് സമീപവാസികൾ നഗരസഭയിൽ പരാതി നൽകിയിട്ടുള്ളതാണ്. കിണർ ഉപയോഗയോഗ്യമാക്കാൻ സാധിക്കില്ലെങ്കിൽ അടിയന്തരമായി കിണർ മണ്ണിട്ട് മൂടുകയോ അല്ലെങ്കിൽ സ്ലാബ് വാർത്ത് മേൽമൂടി നിർമിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
രാത്രി സമയങ്ങളിൽ അകലങ്ങളിലുള്ളവർ വാഹനങ്ങളിലെത്തി മാലിന്യം തള്ളിയിട്ട് പോവുകയാണ്. അസഹ്യമായ ദുർഗന്ധംമൂലം ഈ ഭാഗത്തുകൂടി സഞ്ചരിക്കാൻ പറ്റാത്തയവസ്ഥയാണ്. കിണറ്റിനുള്ളിലെ വെള്ളവും മാലിന്യങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുകയാണ്. ഇതു സംബന്ധിച്ച് സമീപവാസികൾ നഗരസഭയിൽ പരാതി നൽകിയിട്ടുള്ളതാണ്. കിണർ ഉപയോഗയോഗ്യമാക്കാൻ സാധിക്കില്ലെങ്കിൽ അടിയന്തരമായി കിണർ മണ്ണിട്ട് മൂടുകയോ അല്ലെങ്കിൽ സ്ലാബ് വാർത്ത് മേൽമൂടി നിർമിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.