കുത്താട്ടുകുളം: നഗരസഭാ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സണ്ണി കുര്യാക്കോസ് വിജയിച്ചു. പത്തിനെതിരെ 13 വോട്ടുകൾക്കാണ് വിജയം. 25 അംഗ കൗണ്‍സിലിൽ 13 വോട്ടുകൾ സണ്ണി കുര്യാക്കോസിനും 10 വോട്ടുകൾ എതിർ സ്ഥാനാർഥി പ്രിൻസ് പോളിനും ലഭിച്ചു. സ്വതന്ത്ര അംഗം പി.ജി. സുനിൽകുമാറിന്റെ വോട്ട് അസാധുവായി. ഭരണപക്ഷാംഗങ്ങൾ ചെയ്ത വോട്ട് ഭരണപക്ഷ കൗണ്‍സിലറെ കാണിച്ചാണ് പെട്ടിയിൽ നിക്ഷേപിച്ചതെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിൻസ് പോൾ ജോണ്‍ റിട്ടേണിംഗ് ഓഫീസറോട് പരാതിപ്പെട്ടു. ഇതിൽ നടപടി സ്വീകരിക്കാത്തതിനാൽ വോട്ട് ബഹിഷ്ക്കരിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
പ്രിൻസ് പോളിന്റെ വോട്ട് വിട്ടുനിൽക്കുന്ന വിഭാഗത്തിൽപ്പെടുത്തിയതായി റിട്ടേണിംഗ് ഓഫീസർ ആർ. ശ്യാമലക്ഷ്മി അറിയിച്ചു. തുടർന്ന് പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അംബിക രാജേന്ദ്രൻ വിജയിച്ചു. യുഡിഎഫിൽനിന്നു പി.സി. ഭാസ്കരൻ മത്സരിച്ചു. അംബിക രാജേന്ദ്രന് 13 വോട്ടും പി.സി. ഭാസ്കരന് 11 വോട്ടും ലഭിച്ചു. യുഡിഎഫിലെ ജോസഫ് വിഭാഗം അംഗം ബേബി കീരാന്തടത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രാഗം പി.ജി. സുനിൽ കുമാർ യുഡിഎഫിന് വോട്ടു ചെയ്തു.
എൽഡിഎഫ് ധാരണ പ്രകാരം നഗരസഭ ഉപാധ്യക്ഷ അംബിക രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 25 അംഗ കൗണ്‍സിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പ്രിൻസ് പോളിന്റെ വോട്ട് വിട്ടുനിൽക്കുന്ന വിഭാഗത്തിൽപ്പെടുത്തിയതായി റിട്ടേണിംഗ് ഓഫീസർ ആർ. ശ്യാമലക്ഷ്മി അറിയിച്ചു. തുടർന്ന് പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി അംബിക രാജേന്ദ്രൻ വിജയിച്ചു. യുഡിഎഫിൽനിന്നു പി.സി. ഭാസ്കരൻ മത്സരിച്ചു. അംബിക രാജേന്ദ്രന് 13 വോട്ടും പി.സി. ഭാസ്കരന് 11 വോട്ടും ലഭിച്ചു. യുഡിഎഫിലെ ജോസഫ് വിഭാഗം അംഗം ബേബി കീരാന്തടത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രാഗം പി.ജി. സുനിൽ കുമാർ യുഡിഎഫിന് വോട്ടു ചെയ്തു.
എൽഡിഎഫ് ധാരണ പ്രകാരം നഗരസഭ ഉപാധ്യക്ഷ അംബിക രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ് എന്നിവർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 25 അംഗ കൗണ്‍സിലിൽ എൽഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.